tag:blogger.com,1999:blog-83477039476389213092024-03-05T11:45:32.940+05:30കിനിയുമീറന്‍ തുഷാരംDhanush | ധനുഷ്http://www.blogger.com/profile/09661290502605302766noreply@blogger.comBlogger32125tag:blogger.com,1999:blog-8347703947638921309.post-58368077975554720342023-03-26T23:30:00.006+05:302023-03-26T23:31:25.090+05:30 വല്ലി<p> <span style="font-family: Arial; font-size: 11pt; white-space: pre-wrap;">വല്ലി - ഷീലാ ടോമി </span></p><p><span style="font-family: Arial; font-size: 11pt; white-space: pre-wrap;"><br /></span></p><p></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhRPvzJUdBng9WEgpaupWZZDM3IbJGLc09qJn5qnHL91Uiv2E1hteV_KpIJWmDx2y_2JkmJscEyUJu_BT3KQGNbUa8wUVrf3DQfIkMAnJD2yp8uuaziJ_e6zxLjlN7SEKjjzUOP5N-EXXCdvk1x10us2w3lTNpU8F0zU3MsxeBkI40gw0D9gAiZLzSeNg/s3859/valli.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="3859" data-original-width="2895" height="400" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhRPvzJUdBng9WEgpaupWZZDM3IbJGLc09qJn5qnHL91Uiv2E1hteV_KpIJWmDx2y_2JkmJscEyUJu_BT3KQGNbUa8wUVrf3DQfIkMAnJD2yp8uuaziJ_e6zxLjlN7SEKjjzUOP5N-EXXCdvk1x10us2w3lTNpU8F0zU3MsxeBkI40gw0D9gAiZLzSeNg/w300-h400/valli.jpg" width="300" /></a></div><br /><p></p><span id="docs-internal-guid-7decd84d-7fff-89ac-fcd9-3f444b77179f"><p dir="ltr" style="line-height: 1.38; margin-bottom: 0pt; margin-top: 0pt;"><span style="font-family: Arial; font-size: 11pt; font-variant-alternates: normal; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;">“ഈ വല്ലിയിൽ നിന്ന് ചെമ്മേ പൂക്കൾ പോകുന്നിതാ പറന്നമ്മേ” - കുമാരനാശാൻ </span></p><p dir="ltr" style="line-height: 1.38; margin-bottom: 0pt; margin-top: 0pt;"><span style="font-family: Arial; font-size: 11pt; font-variant-alternates: normal; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;"><br /></span></p><br /><p dir="ltr" style="line-height: 1.38; margin-bottom: 0pt; margin-top: 0pt;"><span style="font-family: Arial; font-size: 11pt; font-variant-alternates: normal; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;">വല്ലി എന്ന വാക്കിനു പല അർത്ഥങ്ങൾ ഉണ്ട്. ഭൂമി, ലത, കൂലി എന്നിങ്ങനെ. ആ മനോഹരമായ ഭൂമിയിലേക്കാണ് അദ്ധ്യാപക ദമ്പതിമാരായ തൊമ്മിച്ചനും സാറയും CWMS പിടിച്ച് ചുരം കയറി വരുന്നത്. ജീവിക്കാനായി ഒളിച്ചോടി അവർ വന്നത് കബനിയുടെ തീരത്തുള്ള കല്ലുവയൽ എന്ന ഗ്രാമത്തിലെ സുഹൃത്തായ പീറ്ററിന്റെ വീട്ടിലേക്കാണ്. അന്ന് കൊടുങ്കാടായ കല്ലുവയൽ നിറയെ മഞ്ഞ് നിറഞ്ഞു നിന്നു. അവിടെ അവർ താമസം തുടങ്ങി. കാടിനോടിണങ്ങി ജീവിച്ചു. </span></p><div><span><br /></span></div><p dir="ltr" style="line-height: 1.38; margin-bottom: 0pt; margin-top: 0pt;"><span style="font-family: Arial; font-size: 11pt; font-variant-alternates: normal; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;">പക്ഷെ ബയൽനാട് എന്ന വയനാട് മാറിക്കൊണ്ടിരുന്നു. മനുഷ്യരുടെ ദുര അവരെ കാട് വെട്ടിത്തെളിപ്പിക്കാൻ പ്രേരിപ്പിക്കുന്നു. ജന്മിയായ തടിപ്പാപ്പനും മകൻ ലൂക്കായും, കറിയാച്ചനുമൊക്കെ ആ ജനുസ്സിൽ പെട്ടവർ. അവരെ പേടിയോടെ നോക്കിനിൽക്കുന്ന ആദിവാസികളായ ബസവനും രുക്കുവും അവരുടെ കൂട്ടരും. അവരെ സഹായിക്കാനിറങ്ങുന്ന പീറ്ററും പദ്മനാഭൻ മാഷും. അവർക്കൊപ്പം ചേർന്ന് തൊമ്മിച്ചൻ കാടോരം സ്കൂൾ ഉണ്ടാക്കുന്നു. ആദിവാസി പഠിക്കുന്നതും പ്രതിഷേധിക്കുന്നതും ജന്മിക്കാർക്ക് ഇഷ്ടപ്പെടുന്നില്ല. അവർ പ്രതികരിക്കുന്നു. ആ പാവം മനുഷ്യർക്ക് ഒരു വിലയുമില്ലെന്ന് കാണിച്ചു കൊണ്ട് നിഷ്ടൂരം അവരെ കൊന്നൊടുക്കാൻ ശ്രമിക്കുന്നു. അങ്ങനെ ജീവിച്ചും പ്രതികരിച്ചതും നാല് തലമുറകളിലൂടെ 1970 കൾ തൊട്ടു 2018 വരെ വല്ലി വയനാടിന്റെ ചരിത്രം പറയുന്നു. കൈയേറ്റങ്ങളുടെയും വെട്ടിപിടിക്കലുകളുടെയും കൊല്ലും കൊലകളുടെയും ചരിത്രം. </span></p><p dir="ltr" style="line-height: 1.38; margin-bottom: 0pt; margin-top: 0pt;"><span style="font-family: Arial; font-size: 11pt; font-variant-alternates: normal; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;"><br /></span></p><br /><p dir="ltr" style="line-height: 1.38; margin-bottom: 0pt; margin-top: 0pt;"><span style="font-family: Arial; font-size: 11pt; font-variant-alternates: normal; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;">തൊമ്മിച്ചന്റെയും സാറായുടെയും മകൾ സൂസ്നറെ ഡയറിക്കുറിപ്പുകൾ, അവളുടെ മകൾ ടെസ വായിക്കുന്നതിലൂടെയാണ് വല്ലിയുടെ കഥ വികസിക്കുന്നത്. അതിനിടയിലൂടെ തന്നെ സൂസന്റെയും ടെസയുടെയും കഥ അവതരിപ്പിക്കുന്നുണ്ട്. പൊറ്റെക്കാടിന്റെ വിഷകന്യക പ്രകൃതിയോട് നിരന്തരം പൊരുതിയിരുന്ന കുടിയേറ്റ കർഷകരുടെ കഥ പറഞ്ഞപ്പോൾ വല്ലി പ്രകൃതിയോട് പടവെട്ടി വിജയിച്ചവരുടെ കഥയാണ് പറയുന്നത്. ആ വിജയം ഏത് തരത്തിലാണ് പ്രകൃതിയെ ബാധിക്കുന്നത് എന്നും നമ്മൾ കാണുന്നു. </span></p><p dir="ltr" style="line-height: 1.38; margin-bottom: 0pt; margin-top: 0pt;"><span style="font-family: Arial; font-size: 11pt; font-variant-alternates: normal; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;"><br /></span></p><br /><p dir="ltr" style="line-height: 1.38; margin-bottom: 0pt; margin-top: 0pt;"><span style="font-family: Arial; font-size: 11pt; font-variant-alternates: normal; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;">ഷീലാ ടോമിയുടെ ഭാഷ ഈ നോവലിനെ വളരെയേറെ ഉയരങ്ങളിൽ എത്തിക്കുന്നു. കാട് വിളിക്കുന്നു എന്ന അഞ്ചാം അധ്യായത്തിലെ കാടിനെ വർണ്ണിക്കുന്ന ആദ്യത്തെ ഖണ്ഡിക ഉത്തമ ഉദാഹരണമാണ്. ഖത്തറിൽ ജീവിക്കുന്ന വയനാട്ടുകാരിയായ ഈ എഴുത്തുകാരിയുടെ പ്രവാസി ഗൃഹാതുരസ്മരണകൾ ഒന്നും തന്നെ ഈ നോവലിൽ ഇല്ല. മറിച്ച് ഉള്ളത് വയനാടിന്റെ മഴയും മഞ്ഞും വന്യതയും പ്രണയവുമാണ്. വല്ലി വായിക്കുമ്പോൾ പലപ്പോഴും ഞാൻ വികാരം കൊണ്ടുപോയിരുന്നു. മനസ്സിനെ അത്രയേറെ അസ്വസ്ഥമാകുന്നുണ്ട് ഇതിലെ ഭാഷയും എഴുത്തും. സാറയുടെ മരണം എന്റെ വായനയെ ബാധിച്ചു. നട്ടപാതിരയിലെ വായനയിൽ വന്ന വികാരത്തള്ളിച്ച ഉറക്കം കെടുത്തി. രണ്ടാഴ്ച മുന്നേ വായിച്ചു കഴിഞ്ഞിട്ടും ഒന്നും എഴുതാനായില്ല. വളരെ കുറച്ചു പുസ്തകങ്ങളെ എന്നെ ആ നിലയിലേക്ക് തള്ളി വിടാറുള്ളൂ. അവസാനമായി Death Is Hardwork എന്ന പുസ്തകമാണ് അങ്ങനെ ഒരു സാഹചര്യം സൃഷ്ടിച്ചത്.</span></p><p dir="ltr" style="line-height: 1.38; margin-bottom: 0pt; margin-top: 0pt;"><span style="font-family: Arial; font-size: 11pt; font-variant-alternates: normal; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;"><br /></span></p><br /><p dir="ltr" style="line-height: 1.38; margin-bottom: 0pt; margin-top: 0pt;"><span style="font-family: Arial; font-size: 11pt; font-variant-alternates: normal; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;">വല്ലിയുടെ മറ്റൊരു മുഖ്യഘടകം അതിലെ കഥാപാത്രങ്ങൾ ആണ്. തൊമ്മിച്ചനും, സാറയും, സൂസനും, ജോപ്പനും, പീറ്ററും, ലൂസിയും, ബെല്ലയും, മുല്ലകാട്ടിലച്ചനും, ബസവനും, പദ്മനാഭൻ മാഷും, തടിപ്പാപ്പനും, ലൂക്കയും, കല്യാണിയും, അപ്പേട്ടനും, രുക്കുവും, മൂപ്പനും ഒക്കെ തന്നെ മനസ്സിൽ നിറഞ്ഞു നിൽക്കും. അത്രയേറെ ദീപ്തമായാണ് ഷീലാ ടോമി അവരെ വർണ്ണിച്ചിരിക്കുന്നത്. ആശാന്റെ വല്ലിയിൽ നിന്ന് പറന്നു പോകുന്ന ഭംഗിയുള്ള പൂക്കളെ പോലുള്ള പൂമ്പാറ്റകൾ ആണ് ഈ കഥാപാത്രങ്ങൾ. അവരില്ലാതെ ഷീലാ ടോമിയുടെ വല്ലി ഇല്ല.</span></p><p dir="ltr" style="line-height: 1.38; margin-bottom: 0pt; margin-top: 0pt;"><span style="font-family: Arial; font-size: 11pt; font-variant-alternates: normal; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;"><br /></span></p><br /><p dir="ltr" style="line-height: 1.38; margin-bottom: 0pt; margin-top: 0pt;"><span style="font-family: Arial; font-size: 11pt; font-variant-alternates: normal; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;">മലയാള സാഹിത്യത്തിൽ അടുത്തിടെ ഇറങ്ങിയ മഹത്തരമായ കൃതിയാണ് വല്ലി. 2019 ൽ ഇറങ്ങിയ ഈ പുസ്തകം ഇന്നും നാലാം എഡിഷൻ മാത്രമേ എത്തിയിട്ടുള്ളൂ എന്നത് സങ്കടകരമാണ്. അധികം വായനക്കാർ ഈ നോവലിനെ അറിഞ്ഞിട്ടില്ല. ഈ നോവൽ എന്റെ ശ്രദ്ധയിൽ പെടാൻ JCB prize shortlist വേണ്ടി വന്നു എന്ന ലജ്ജയോടെയല്ലാതെ എനിക്കീ കുറിപ്പ് അവസാനിപ്പിക്കുവാൻ പറ്റില്ല.</span></p><p dir="ltr" style="line-height: 1.38; margin-bottom: 0pt; margin-top: 0pt;"><span style="font-family: Arial; font-size: 11pt; font-variant-alternates: normal; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;">അതുകൊണ്ടു തന്നെ വല്ലി കൂടുതൽ പേരിലേക്ക് എത്തിപ്പെടാൻ വേണ്ടി കൂടിയാണ് ഈ കുറിപ്പ്. തീർച്ചയായും ആഴത്തിൽ വായിക്കുകയും ചർച്ച ചെയ്യപ്പെടേണ്ടതുമായ കൃതിയാണ് വല്ലി. </span></p><p dir="ltr" style="line-height: 1.38; margin-bottom: 0pt; margin-top: 0pt;"><span style="font-family: Arial; font-size: 11pt; font-variant-alternates: normal; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;"><br /></span></p><br /><p dir="ltr" style="line-height: 1.38; margin-bottom: 0pt; margin-top: 0pt;"><span style="font-family: Arial; font-size: 11pt; font-variant-alternates: normal; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;">P.S. ഇതിൽ തൊമ്മിച്ചൻ ഒരിടത്ത് പറയുന്നുണ്ട്. ബെല്ല തന്നെ ഒരു കഥയാണെന്ന്. ആ കഥയുമായും ഷീലാ ടോമി വരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ബെല്ലയുടെ മഠത്തിൽ ചേരൽ, അവിടുന്നുള്ള ഇറങ്ങിപ്പോക്ക്, അടച്ചിട്ട ജീവിതം, പിന്നെയുള്ള സന്നദ്ധ സേവനം, പ്രണയം, വീണ്ടുമൊരു ഇറങ്ങിപ്പോക്ക് ഒക്കെ തന്നെ ഒരു നല്ല നോവലിന് ഉള്ള ഭാവിയുണ്ട്. </span></p><div><span style="font-family: Arial; font-size: 11pt; font-variant-alternates: normal; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;"><br /></span></div></span>Dhanush | ധനുഷ്http://www.blogger.com/profile/09661290502605302766noreply@blogger.com0tag:blogger.com,1999:blog-8347703947638921309.post-85012869664822742612021-06-13T22:22:00.001+05:302021-06-14T11:01:23.592+05:30മൂന്നാമിടങ്ങൾ - ഒരു പുസ്തക പരിചയം. <span id="docs-internal-guid-74810d3c-7fff-8bc1-50d6-6b475913da66"><p dir="ltr" style="line-height: 1.38; margin-bottom: 0pt; margin-top: 0pt;"></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiKcyqhNo3DVqpUFXkZGQUxdZ3R1v_XIJbl-Oi1r5D4a0RwKmRuPp5hI3JdtfwkZb_ED0TDW-WDYzza1hPdXtwPT_Dp2ZE9HfNy10P27E-xDiarEM45atDGqqhnyDPM-om3dZHn_q02s3c/s2048/munnam.jpg" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" data-original-height="2048" data-original-width="1144" height="400" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiKcyqhNo3DVqpUFXkZGQUxdZ3R1v_XIJbl-Oi1r5D4a0RwKmRuPp5hI3JdtfwkZb_ED0TDW-WDYzza1hPdXtwPT_Dp2ZE9HfNy10P27E-xDiarEM45atDGqqhnyDPM-om3dZHn_q02s3c/w224-h400/munnam.jpg" width="224" /></a></div><span style="background-color: #f8f8f8; color: #1d1c1d; font-family: Arial; font-size: 11.5pt; white-space: pre-wrap;">മൂന്നാമിടങ്ങൾ വായിക്കാൻ എന്തേ ഇത്ര താമസിച്ചു എന്ന സങ്കടത്തിൽ നിന്നാണ് ഇത് എഴുതുന്നത്. പല കാരണങ്ങൾ കൊണ്ടുമായിരിക്കാം. എന്നാലും മൂലകാരണം അതിന്റെ ബ്ലർബ് തന്നെ ആയിരുന്നു. "സഹോദരന്റെ ഗർഭം പേറുകയും ആ കുഞ്ഞിനെ വളർത്തുന്ന പ്രശസ്ത കവയിത്രിയും" എന്നത് എന്നെ ചിലപ്പോഴൊക്കെ നിരാശപ്പെടുത്തി.</span><p></p><br /><p dir="ltr" style="line-height: 1.38; margin-bottom: 0pt; margin-top: 0pt;"><span style="background-color: #f8f8f8; color: #1d1c1d; font-family: Arial; font-size: 11.5pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;"><br /></span></p><p dir="ltr" style="line-height: 1.38; margin-bottom: 0pt; margin-top: 0pt;"><span style="background-color: #f8f8f8; color: #1d1c1d; font-family: Arial; font-size: 11.5pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;">കാമാഖ്യ എന്ന എന്നെ തീർത്തും നിരാശപ്പെടുത്തിയ നോവലിനു ശേഷമാണ് ഇത് വായിക്കാൻ എടുത്തത്. ഒറ്റയിരുപ്പിൽ വായിച്ച് പോകാവുന്ന കൃതിയാണെങ്കിലും എന്റെ അവസ്ഥയിൽ അതത്ര സത്യസന്ധമായി സാധിച്ചില്ല.</span></p><br /><p dir="ltr" style="line-height: 1.38; margin-bottom: 0pt; margin-top: 0pt;"><span style="background-color: #f8f8f8; color: #1d1c1d; font-family: Arial; font-size: 11.5pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;"><br /></span></p><p dir="ltr" style="line-height: 1.38; margin-bottom: 0pt; margin-top: 0pt;"><span style="background-color: #f8f8f8; color: #1d1c1d; font-family: Arial; font-size: 11.5pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;">ഇന്ദിരാദേവി എന്ന പ്രശസ്ത കവയിത്രി നടത്തുന്ന ഒരു അഭിമുഖത്തിൽ നിന്നാണ് നോവലിന്റെ തുടക്കം. 17കാരിയായ തന്റെ മകളുടെ അച്ഛൻ തന്റെ തന്നെ സഹോദരൻ ആയ പ്രശസ്ത ചിത്രകാരൻ നരേന്ദ്രൻ ആണെന്നും ഇതൊക്കെ വിവരിക്കാനായി ഒരു നോവലിന്റെ പണിപ്പുരയിലാണ് തങ്ങളെന്നും ഇവർ ടി.വി അഭിമുഖത്തിൽ പറയുന്നു.</span></p><br /><p dir="ltr" style="line-height: 1.38; margin-bottom: 0pt; margin-top: 0pt;"><span style="background-color: #f8f8f8; color: #1d1c1d; font-family: Arial; font-size: 11.5pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;"><br /></span></p><p dir="ltr" style="line-height: 1.38; margin-bottom: 0pt; margin-top: 0pt;"><span style="background-color: #f8f8f8; color: #1d1c1d; font-family: Arial; font-size: 11.5pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;">അതിനു ശേഷം നമ്മൾ മൂന്നാമിടങ്ങൾ എന്ന നോവലിനെ വായിക്കുകയാണ്. നോവലിനുള്ളിലെ നോവൽ. എഴുതുന്നത് ഡാലിയ എന്ന ഇന്ദിരയുടെ കൂട്ടുകാരി ആണെങ്കിലും നോവലിലെ കഥാപാത്രങ്ങൾ എല്ലാം ചേർന്നെഴുതിയ ഒരു ജീവചരിത്ര നോവൽ എന്ന് വേണെമെങ്കിൽ ഇതിനെ വിശേഷിപ്പിക്കാമെന്ന് ഡാലിയയും ഇന്ദിരയും പറയുന്നുണ്ട്. സദാചാര സംരക്ഷകർക്കുള്ള പുസ്തകമല്ല ഇതെന്നും അങ്ങനെയുള്ളവർ മഹാഭാരതം വായിച്ച് നോക്കണമെന്നും പ്രസാധകൻ നമുക്ക് മുന്നറിയിപ്പും തരുന്നുണ്ട്.</span></p><br /><p dir="ltr" style="line-height: 1.38; margin-bottom: 0pt; margin-top: 0pt;"><span style="background-color: #f8f8f8; color: #1d1c1d; font-family: Arial; font-size: 11.5pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;"><br /></span></p><p dir="ltr" style="line-height: 1.38; margin-bottom: 0pt; margin-top: 0pt;"><span style="background-color: #f8f8f8; color: #1d1c1d; font-family: Arial; font-size: 11.5pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;">നരേന്ദ്രൻ, ഇന്ദിര, അഹല്യ എന്ന മൂന്ന് പേരുടെ വീക്ഷണകോണിലൂടെയാണ് കഥ മുന്നോട്ട് നീങ്ങുന്നത്. നരേന്ദ്രന്റെ ചെറ്യമ്മയുടെ മകളാണ് ഇന്ദിര. അച്ഛനോട് വഴക്കിട്ട് നാട് വിടുന്ന നരേന്ദ്രൻ കൽക്കത്തയിൽ പ്രശസ്ത ചിത്രകാരനായ ബാബയുടെ അടുത്ത് നിന്ന് ചിത്രകല പഠിക്കുന്നു. ബാബയ്ക്ക് മകനെ പോലെ ആണയാൾ. അവിടെ വച്ച് ബാബയുടെ മകൾ സാറയുടെ സഹായത്തോടെ The Dance of Sex എന്ന ആദ്യത്തെ വലിയ ചിത്രം പൂർത്തിയാക്കുന്നു. സാറയിൽ നിന്നൊളിച്ചോടി അയാൾ ഷാർജയിൽ എത്തുന്നു. അവിടെ നിന്ന് വരയ്ക്കുന്ന ചിത്രത്തിന് ഫ്രഞ്ച് സർക്കാരിന്റെ ബഹുമതി ലഭിക്കുകയും അതോടെ അയാൾ ലോകമറിയുന്ന ചിത്രകാരനുമായ തീരുന്നു. പിന്നെ നാട്ടിലെത്തുകയും അഹല്യയെ വിവാഹം കഴിക്കുകയും അവർ തമ്മിൽ ഒരു ലവ് ഹേറ്റ് ബന്ധം ഉടലെടുക്കുകയും ചെയ്യുന്നു. </span></p><br /><p dir="ltr" style="line-height: 1.38; margin-bottom: 0pt; margin-top: 0pt;"><span style="background-color: #f8f8f8; color: #1d1c1d; font-family: Arial; font-size: 11.5pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;"><br /></span></p><p dir="ltr" style="line-height: 1.38; margin-bottom: 0pt; margin-top: 0pt;"><span style="background-color: #f8f8f8; color: #1d1c1d; font-family: Arial; font-size: 11.5pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;">ഇന്ദിര കവിയും വക്കീലുമാണ്. അത് കൊണ്ട് തന്നെ അവളുടെ വാദങ്ങൾ നമ്മളെ ഞെട്ടിക്കുന്നു. ഇന്ദിര കുഞ്ഞായിരിക്കുമ്പോൾ ആദ്യം നോക്കി ചിരിച്ചത് നരേന്ദ്രനെ നോക്കിയിട്ടായിരുന്നു. ആ ബന്ധം അവളിൽ ആദ്യമൊക്കെ ആരാധനയും പിന്നീടെപ്പോഴോ പ്രണയവുമായി വളരുന്നു. അത് കൊണ്ട് തന്നെ നരേന്ദ്രന്റെ മടങ്ങി വരവ് അവളിൽ വല്ലാത്ത മാറ്റമാണ് സൃഷ്ടിക്കുന്നത്. നരേന്ദ്രന് വരുന്ന ഓരോ വിവാഹാലോചനകളും അവൾ ബാലിശമായ പല കാരണങ്ങളും പറഞ്ഞ് മുടക്കുന്നു. അമ്മാവന്റെ മകനെ/ളെ വിവാഹം കഴിക്കാൻ സമൂഹം കൂട്ട് നിൽക്കുമ്പോഴും വല്യമ്മയുടെ മകനെ എന്ത് കൊണ്ട് പ്രണയിച്ചു കൂടാ എന്നവൾ ചോദിക്കുന്നുണ്ട്. അഹല്യയെ അവൾക്ക് ആദ്യമൊന്നും ഇഷ്ടപ്പെടുന്നില്ല. എന്നിട്ടും വിവാഹത്തിന് ശേഷം അവളുടെ ഏറ്റവും അടുത്ത സുഹൃത്താവുന്നു അഹല്യ. നരേന്ദ്രനോടുള്ള ഇഷ്ടം മനസ്സിൽ സൂക്ഷിക്കുന്നത് ഏടത്ത്യമ്മ ആയ അഹല്യ കണ്ട് പിടിച്ചിട്ടും അവരുടെ ബന്ധത്തിന് ഒരു പോറൽ പോലും ഏൽക്കുന്നില്ല. അവർ പരസ്പരം നരേന്ദ്രനെ പറ്റി സംസാരിച്ച് കൊണ്ടേയിരുന്നു. നരേന്ദ്രന്റെ വീട് വിട്ട ശേഷമുളള ബന്ധങ്ങളെ പറ്റി അഹല്യവും അതിനു മുൻപുള്ള സാഹസിക കഥകളെ പറ്റി ഇന്ദിരയും വിവരങ്ങൾ കൈമാറി.</span></p><br /><p dir="ltr" style="line-height: 1.38; margin-bottom: 0pt; margin-top: 0pt;"><span style="background-color: #f8f8f8; color: #1d1c1d; font-family: Arial; font-size: 11.5pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;"><br /></span></p><p dir="ltr" style="line-height: 1.38; margin-bottom: 0pt; margin-top: 0pt;"><span style="background-color: #f8f8f8; color: #1d1c1d; font-family: Arial; font-size: 11.5pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;">അഹല്യ ആണ് ഈ മൂന്ന് പേരിലെയും ഒട്ടും പിടി കിട്ടാത്ത വ്യക്തിത്വം. നോവലിന്റെ അവസാനം വരെ അത് അങ്ങനെ തന്നെ തുടരുന്നു. സ്കൂളിൽ ഋതുമതി ആയ വിവരം അവൾ വീട്ടിൽ ആരോടും പറയുന്നില്ല. ജോലിയിൽ സ്ഥാനക്കയറ്റത്തിന് വേണ്ടി തന്റെ കിടക്ക പങ്കിടണമെന്ന് ആവശ്യപ്പെട്ട പത്രാധിപരെ മുഖമടച്ചാട്ടി, അന്ന് തന്നെ അയാളുടെ ഡ്രൈവറുമായി രതിയിലേർപ്പെടുന്നു അഹല്യ. പെണ്ണ് കാണാൻ വരുന്നവരെ I am not a Virgin എന്ന ടീ ഷർട്ടുമിട്ട് നേരിടുന്നു. ഇതിഷ്ടപ്പെട്ട നരേന്ദ്രനെ വിവാഹം കഴിക്കുന്നു. ഇന്ദിരയുടെ നരേന്ദ്രനോടുള്ള ഇഷ്ടം നരേന്ദ്രനു പോലും മനസ്സിലാകാതിരുന്നിട്ടും ആ കുടുംബത്തിന് പുറത്ത് നിന്ന് വന്ന അഹല്യ വേഗം മനസ്സിലാക്കുന്നു. എന്നിട്ടും ഒരു പ്രശ്നവുമില്ലാതെ ഇതൊക്കെ സാധാരണയാണെന്ന മട്ടിൽ അവളോട് കൂട്ട് കൂടുന്നു. ഒരു രാത്രി ഇന്ദിരയെയും നരേന്ദ്രനെയും മനസ്സ് തുറന്ന് സംസാരിക്കാനായി ഒറ്റയ്ക്ക് വിടുന്നു. ഏതെങ്കിലും ഭാര്യമാർ ചെയ്യുന്ന പ്രവൃത്തി ആണോ ഇത് എന്ന് ഇന്ദിര കുണ്ഠിതപ്പെടുന്നു. ഒടുക്കം ഒരു നാൾ ഇന്ദിരയിൽ നിന്ന് പെട്ടെന്ന് അകന്ന് പോകുന്നു. </span></p><br /><p dir="ltr" style="line-height: 1.38; margin-bottom: 0pt; margin-top: 0pt;"><span style="background-color: #f8f8f8; color: #1d1c1d; font-family: Arial; font-size: 11.5pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;"><br /></span></p><p dir="ltr" style="line-height: 1.38; margin-bottom: 0pt; margin-top: 0pt;"><span style="background-color: #f8f8f8; color: #1d1c1d; font-family: Arial; font-size: 11.5pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;">BDSM, തീക്ഷ്ണമായ ലൈംഗിക കേളികൾ, ലെസ്ബിയനിസം എന്നിവയിലൊക്കെ തൊട്ടു കൊണ്ടാണ് ഈ നോവൽ പുരോഗമിക്കുന്നത്. എന്നിരുന്നാലും അവ ഒന്നും വായനക്കാരനെ ഇക്കിളിപ്പെടുത്തുന്നതായോ അലോസരമുണ്ടാക്കുന്നവയായോ ഞെട്ടിപ്പിക്കുന്നതായോ തോന്നുന്നില്ല. അത്രക്ക് മനോഹരമായിട്ടാണ് അവയെ ഈ നോവലിൽ നോവലിസ്റ്റ് സംയോജിച്ചിരിക്കുന്നത്. ഈ മൂന്ന് പേരുടെയും കഥ വികസിക്കുന്നത് രതിയിലൂടെയാണ്. അതിനുത്തമ ഉദാഹരണമാണ് നരേന്ദ്രൻ. ഓരോ തീക്ഷ്ണമായ രതിക്കും ശേഷം അയാൾ ഒളിച്ചോടുകയാണ്. </span></p><br /><p dir="ltr" style="line-height: 1.38; margin-bottom: 0pt; margin-top: 0pt;"><span style="background-color: #f8f8f8; color: #1d1c1d; font-family: Arial; font-size: 11.5pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;"><br /></span></p><p dir="ltr" style="line-height: 1.38; margin-bottom: 0pt; margin-top: 0pt;"><span style="background-color: #f8f8f8; color: #1d1c1d; font-family: Arial; font-size: 11.5pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;">മൂന്ന് നായക കഥാപാത്രങ്ങൾക്കൊപ്പം തന്നെ ഉണ്ട് അവരുടെ കൂടെ നിൽക്കുന്ന, തിളങ്ങുന്ന, മറ്റു കഥാപാത്രങ്ങൾ. </span></p><br /><p dir="ltr" style="line-height: 1.38; margin-bottom: 0pt; margin-top: 0pt;"><span style="background-color: #f8f8f8; color: #1d1c1d; font-family: Arial; font-size: 11.5pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;"><br /></span></p><p dir="ltr" style="line-height: 1.38; margin-bottom: 0pt; margin-top: 0pt;"><span style="background-color: #f8f8f8; color: #1d1c1d; font-family: Arial; font-size: 11.5pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;">അതിലൊന്ന് നോവൽ എഴുതുന്ന ഡാലിയ തന്നെ ആണ്. വളരെ സന്നിഗ്ദ്ധമായ ഒരു ഘട്ടത്തിൽ അഹല്യയുടെ ഞെട്ടിപ്പിക്കുന്നതായ ഒരാവശ്യം ചെയ്ത് കൊടുക്കാമെന്ന് ഏറ്റ് കൊടുക്കുന്നത് ഡാലിയ ആണ്. ഡാലിയുടെ ഇന്ദിരയുമായുള്ള ബന്ധം ലോ കോളേജിൽ നിന്ന് തുടങ്ങി മകൾക്ക് പതിനേഴ് വയസ്സാകുന്ന കഥയുടെ ഒടുക്കം വരെ ഉണ്ട്. അവർ തമ്മിലുള്ളത് ഒരു ലെസ്ബിയൻ ബന്ധമാണെന്ന് നമുക്ക് ഊഹിച്ചെടുക്കാമെങ്കിലും അതിനെ പറ്റി ഒന്ന് രണ്ട് തുമ്പുകൾ അവശേഷിപ്പിക്കുന്നതല്ലാതെ ഒന്നും തന്നെ എഴുതുന്നില്ല മണികണ്ഠന്റെ ഡാലിയ. ആ ബന്ധം അംഗീകരിക്കാതെ, തുറന്നെഴുതാത്ത, അവരെ ഭീരുക്കളെന്ന് വിളിക്കുന്നുണ്ട് അനുബന്ധകുറിപ്പിൽ നോവൽ വായിച്ച മറ്റൊരു ലെസ്ബിയനായ മിസിസ്സ് എസ്.</span></p><br /><p dir="ltr" style="line-height: 1.38; margin-bottom: 0pt; margin-top: 0pt;"><span style="background-color: #f8f8f8; color: #1d1c1d; font-family: Arial; font-size: 11.5pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;"><br /></span></p><p dir="ltr" style="line-height: 1.38; margin-bottom: 0pt; margin-top: 0pt;"><span style="background-color: #f8f8f8; color: #1d1c1d; font-family: Arial; font-size: 11.5pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;">പിന്നെ ഒന്ന് അഹല്യയുടെ അച്ഛൻ ആണ്. ഇന്ദിര ലോകം അറിയുന്ന കവയിത്രി ആകുമെന്നും നരേന്ദ്രനും അഹല്യയും അറിയപ്പെടാൻ പോകുന്നത് ഇന്ദിരയുടെ പേരിലാകുമെന്നും ആദ്യമേ പ്രവചിക്കുന്നുണ്ട് വേണുഗോപാലൻ മാഷ്. ഒടുക്കം മരണശേഷം മാഷിന്റെ കർമ്മങ്ങൾ ചെയ്യാനുള്ള ഭാഗ്യം ഇന്ദിരയ്ക്കാണ്. </span></p><br /><p dir="ltr" style="line-height: 1.38; margin-bottom: 0pt; margin-top: 0pt;"><span style="background-color: #f8f8f8; color: #1d1c1d; font-family: Arial; font-size: 11.5pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;"><br /></span></p><p dir="ltr" style="line-height: 1.38; margin-bottom: 0pt; margin-top: 0pt;"><span style="background-color: #f8f8f8; color: #1d1c1d; font-family: Arial; font-size: 11.5pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;">എസ് ആർ കെ എന്ന് വിളിക്കപ്പെട്ട, പഴയ നക്സലായ, ഇന്ദിരയുടെ അമ്മാവൻ ശിവരാമകൃഷ്ണൻ. പിന്നീട് തന്റെ പ്രണയം തകർന്ന് ഭ്രാന്തനായി ഒടുക്കം ദ്രാവിഡ ദൈവങ്ങളെ കൂട്ട് പിടിച്ച് മന്ത്രവാദി ആകുന്നു. കൂടെ നിന്ന ഇന്ദിരയുടെ അമ്മയും അച്ഛനും അയാളെ പിൻപറ്റി കാശുകാരാകുന്നു. ഒന്നെങ്കിൽ ഇന്ദിരയുടെ ഒറ്റപ്പെടൽ വരച്ചിടാൻ, അല്ലെങ്കിൽ ദ്രാവിഡ ദൈവങ്ങളെ പറ്റി ഒന്ന് സ്പെഷ്യൽ മെൻഷൻ ചെയ്യാൻ, അതിന് മാത്രമാണ് ഒരല്പം അപൂർണ്ണമായി പോകുന്ന ഈ കഥാപാത്രം. പക്ഷേ അവസാനത്തെ അനുബന്ധ കുറിപ്പിൽ ഡാലിയ പറയുന്നത് പോലെ ഈ പുസ്തകത്തിന്റെ ലക്ഷ്യം അതൊന്നും അല്ലാത്തത് കൊണ്ട് നമ്മൾ വായനക്കാർ എസ ആർ കെ യുടെ പുറകെ പോവേണ്ടതില്ല.</span></p><br /><p dir="ltr" style="line-height: 1.38; margin-bottom: 0pt; margin-top: 0pt;"><span style="background-color: #f8f8f8; color: #1d1c1d; font-family: Arial; font-size: 11.5pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;"><br /></span></p><p dir="ltr" style="line-height: 1.38; margin-bottom: 0pt; margin-top: 0pt;"><span style="background-color: #f8f8f8; color: #1d1c1d; font-family: Arial; font-size: 11.5pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;">2014 ൽ ഡി.സി ബുക്സിന്റെ നോവൽ മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ നോവൽ ആണ് മൂന്നാമിടങ്ങൾ. അതിൽ തിരഞ്ഞെടുക്കപ്പെട്ട മറ്റൊരു നോവലാണ് കരിക്കോട്ടക്കരി. ഇത് രണ്ടും വായിച്ച ഒരാൾ എന്ന നിലയിൽ അതിലെ അവാർഡ് സമിതിക്ക് ഒരിക്കലും തെറ്റു പറ്റിയിട്ടില്ല എന്ന് എനിക്കുറപ്പിച്ച് പറയാൻ പറ്റും. വിനോയ് കൂടുതൽ പുസ്തകങ്ങൾ എഴുതിയെങ്കിലും മൂന്നാമിടങ്ങൾ എന്ന ഒറ്റ നോവൽ മതി കെ. വി. മണികണ്ഠൻ എന്ന എഴുത്തുകാരനെ അടയാളപ്പെടുത്താൻ. അത്രക്ക് മികച്ച കൃതിയാണിത്. </span></p><br /><p dir="ltr" style="line-height: 1.38; margin-bottom: 0pt; margin-top: 0pt;"><span style="background-color: #f8f8f8; color: #1d1c1d; font-family: Arial; font-size: 11.5pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;"><br /></span></p><p dir="ltr" style="line-height: 1.38; margin-bottom: 0pt; margin-top: 0pt;"><span style="background-color: #f8f8f8; color: #1d1c1d; font-family: Arial; font-size: 11.5pt; font-variant-east-asian: normal; font-variant-numeric: normal; vertical-align: baseline; white-space: pre-wrap;">നമുക്കൊക്കെ ഒരു മൂന്നാമിടം ഉണ്ടെന്നും നമ്മുടെ മനസ്സിന്റെ വൈചിത്ര്യങ്ങളുടെ ഭൂമിക ഈ മൂന്നാമിടമാണെന്നും പറയാതെ പറയുന്നുണ്ട് ഈ നോവൽ.</span> </p></span>Dhanush | ധനുഷ്http://www.blogger.com/profile/09661290502605302766noreply@blogger.com0tag:blogger.com,1999:blog-8347703947638921309.post-7204213109685168732020-05-20T21:44:00.001+05:302020-05-20T21:44:59.927+05:30ദി ലൂമിനാരീസ്<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi9l69L6MMSXgDn5s3bCLw4Q06O7ZWcf4Np5QgjmrxvJnhOTobM19XT0jKpslzi1DrXqxm3KJBDpp6trA1YNtJh-zRBeYqQjBH0mVmOC9sUhW6Een8_u6PTUT6fMZOKkdSpMyEkxgFvHCE/s1600/luminaries.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1600" data-original-width="1121" height="640" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi9l69L6MMSXgDn5s3bCLw4Q06O7ZWcf4Np5QgjmrxvJnhOTobM19XT0jKpslzi1DrXqxm3KJBDpp6trA1YNtJh-zRBeYqQjBH0mVmOC9sUhW6Een8_u6PTUT6fMZOKkdSpMyEkxgFvHCE/s640/luminaries.jpg" width="448" /></a></div>
<div dir="ltr" style="line-height: 1.38; margin-bottom: 0pt; margin-top: 0pt;">
<span style="background-color: transparent; color: black; font-family: "arial"; font-size: 11pt; font-style: normal; font-variant: normal; font-weight: 400; text-decoration: none; vertical-align: baseline; white-space: pre;"><br /></span></div>
<div dir="ltr" style="line-height: 1.38; margin-bottom: 0pt; margin-top: 0pt;">
ഒരു പുസ്തകത്തെ പരിചയപെടുത്തുന്നു.<br />
<br />
The Luminaries.<br />
<br />
ന്യൂസിലാൻഡ്കാരിയായ എലെനോർ ക്യാറ്റന്റെ ഒരു magnum opus ആണ് 832 പേജിൽ പരന്ന് കിടക്കുന്ന ഈ നോവൽ. 2013 ലെ ബുക്കർ പ്രൈസ് ലൂമിനാരീസിനായിരുന്നു. കഥാപാത്ര സൃഷ്ടിയിലും, സംഭവബഹുലമായ ഒരു ഇതിവൃത്തം രൂപപ്പെടുത്തിയെടുക്കുന്നതിലും അസാമാന്യമായ പ്രതിഭ പ്രകടിപ്പിക്കുന്നുണ്ട് എഴുത്തുകാരി. അതിനാൽ തന്നെ ഇത് ബുക്കർഅർഹിക്കുന്നു എന്ന് വേണം പറയാൻ. ലോക്ക്ഡൗൺ കാലത്ത് വായിച്ച ഒരേയൊരു പുസ്തകമാണിത്. ലോക്ക്ഡൗൺ തുടങ്ങിയപ്പോൾ മൂന്ന് പുസ്തകങ്ങൾ ആണ് തുടങ്ങിയത്. ഇതിൽ രസം മൂത്ത് തീർക്കണമെന്ന നിർബന്ധബുദ്ധി വന്നപ്പോൾ വായന ഈയൊരു പുസ്തകത്തിൽ ഒതുങ്ങി. കൊണറാഡും അനന്തമൂർത്തിയും ബെഡ് സൈഡ് ടേബിളിൽ പൊടി പിടിച്ചു. സമയക്കുറവ് മൂലം ഇത് തീർക്കാൻ രണ്ട് മാസമെടുത്തതിൽ അവർ ദേഷ്യം പിടിച്ചിരിക്കയാവാം.<br />
<br />
പുസ്തകത്തിലേക്ക്..<br />
<br />
പത്തൊൻപതാം നൂറ്റാണ്ടിൽ ന്യൂസിലാന്റിലെ ഗോൾഡ് റഷുമായി ബന്ധപ്പെടുത്തിയാണു കഥ വികസിക്കുന്നത്.<br />
<br />
1866 ജനുവരി 14 ന് രാത്രിയിൽ ന്യൂസിലാന്റിലെ ഒരു നഗരമായ ഹൊക്കിട്ടിക്കയിൽ മൂന്ന് സംഭവങ്ങൾ നടന്നു.<br />
<br />
1. സന്ന്യാസിയെ പോലെ ജീവിച്ച ക്രൊസ്ബി വെൽസ് പെട്ടെന്ന് അന്തരിച്ചു.<br />
2. എമറി സ്റ്റെയിൻസ് എന്ന പുതുപണക്കാരൻ അതേ രാത്രി അന്ന വിതറാൽ എന്ന വേശ്യയോടൊപ്പം രാത്രി പങ്കിട്ട ശേഷം അപ്രത്യക്ഷനാകുന്നു.<br />
3. അതേ രാത്രി അന്ന വിതറാൽ മയക്കുമരുന്നിനടിമയായി ബോധംകെട്ട് മരണാസന്നയായി വഴിയരികിൽ കാണപ്പെടുന്നു.<br />
<br />
കഥ തുടങ്ങുന്നത് ഈ സംഭവങ്ങൾ നടന്ന് രണ്ടാഴ്ച്ചകൾക്ക് ശേഷം ഒരു ഹോട്ടലിൽ വച്ചാണു. അവിടെ ഇതേ കുറിച്ച് ചർച്ച ചെയ്യാൻ 12 പേർ കൂടിയിട്ടുണ്ട്. അവർക്കിടയിലേക്ക് വാൽട്ടർ മൂഡി അവിചാരിതമായി കടന്ന് വരുന്നു. ന്യൂസിലാൻ്റിലെ ഗോൾഡ് റഷിൽ മറ്റുള്ളവരെ പോലെ തൻ്റെ ഭാഗ്യമുരച്ച് നോക്കാൻ വന്ന ഒരു digger ആണു അയാളും. ആദ്യമൊന്ന് ഞെട്ടിയ പന്ത്രണ്ടംഗ സംഘം, പിന്നീട് മൂഡിയേയും അവരുടെ ചർച്ചയിലേക്ക് കൂട്ടുന്നു.<br />
<br />
അവർ ഓരോരുത്തരും ഈ മൂന്ന് സംഭവങ്ങളുമായി ബന്ധപ്പെട്ട് അവരുടെ കഥകൾ മൂഡിയോട് പറയുന്നു. ഈ കഥകളിൽ നിന്ന് നമ്മൾ, പ്രത്യക്ഷത്തിൽ സാധാരണ മരണമെന്ന് തോന്നിയേക്കാവുന്ന ക്രോസ്ബിയുടെ മരണം കൊലപാതകമാണെന്നും, ഇയാളുടെ മുറിയിൽ നിന്ന് വളരെയധികം വില വരുന്ന സ്വർണ്ണം കണ്ടെടുക്കപ്പെട്ടിട്ടുണ്ടെന്നും, എമറി സ്റ്റയിൻസ് 2000 പൗണ്ട് അന്ന വിതറാലിനു കൊടുക്കാമെന്ന് വാക്ക് നൽകുന്ന ഒരു മുദ്രക്കടലാസ് ഉണ്ടെന്നും മനസ്സിലാക്കുന്നു. ആരാണു ഇതിനൊക്കെ ഉത്തരവാദി?<br />
<br />
ഇതിലെ രസകരമായ വസ്തുത എന്തെന്നാൽ ഈ 12 പേർ ഓരോരുത്തരും ആ മൂന്ന് സംഭവങ്ങളുമായി നല്ലതല്ലാത്ത രീതിയിൽ ബന്ധപ്പെട്ട് കിടക്കുന്നു എന്നതാണു. അതിനാൽ അവർ കഥ പറഞ്ഞ് കഴിയുമ്പോൾ ഇവരിലാരെങ്കിലുമാണോ ഈ മൂന്ന് സംഭവങ്ങൾക്കും ഉത്തരവാദി എന്നും നമ്മൾ സംശയിക്കും. ഇതിനിടയിലേക്ക് പ്രതിനായകനായ ഫ്രാൻസിസ് കാർവറും, ക്രൊസ്ബിയുടെ പത്നി ലിഡിയ വെൽസും, രാഷ്ട്രീയക്കാരൻ അലിസ്റ്റയർ ലോഡർബാക്കും, ജയിലധികാരി ജോർജ്ജ് ഷപ്പാർഡും കടന്നു വരുമ്പോൾ കഥകൾ മുഴുവനായും ചുരുളഴിയുന്നു.<br />
<br />
ഈ പുസ്തകം ജ്യോതിശാസ്ത്രവുമായി ബന്ധപ്പെടുത്തിയാണു രൂപകൽപ്പന ചെയ്തിരിക്കുന്നത്. ലൂമിനാരീസ് എന്ന പേരു തന്നെ തിളങ്ങുന്ന, വെളിച്ചമുള്ള രണ്ട് ഗ്രഹങ്ങളായ സൂര്യനേയും ചന്ദ്രനേയുമാണു ഉദ്ദേശിക്കുന്നത്. കഥയിൽ ഇവർ എമറിയും അന്നയുമാണെന്ന് എലീനർ കാട്ടൺ കഥാപാത്രങ്ങളുടെ ചാർട്ടിൽ വ്യക്തമാക്കുന്നുണ്ട്. അത് കൂടാതെ തന്നെ 12 പേരും 12 രാശി ചിഹ്നങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നു. ബാക്കിയുള്ളവർ മറ്റു ഗ്രഹങ്ങളുമായും. ഉദ്ദാഹരണത്തിനു ക്രോസ്ബി വെൽസ് ഭൂമിയുമായി (Terra Firma) ബന്ധപ്പെട്ട് കിടക്കുന്നു. അദ്ദേഹം ജീവിക്കുന്നത് അരാഹുര എന്ന താഴ്വരയിൽ ഒരു സന്ന്യാസിയെ പോലെയാണ്.<br />
<br />
പുസ്തകത്തിന്റെ ഓരോ ഭാഗവും മുൻഭാഗത്തെക്കാൽ ഏകദേശം പകുതി പേജ് മാത്രമാണു എടുക്കുന്നത്. അത് പോലെ തന്നെ ഓരോ അധ്യായങ്ങളിലെ ആമുഖ വാക്യങ്ങളിലും കാണാം ഇത് പോലെ ഒരു സാദൃശ്യം. ആദ്യത്തെ അധ്യായങ്ങളിൽ ആമുഖ വാക്യങ്ങൾ വളരെ കുറച്ചാണുള്ളത്. അവസാനത്തോടടുക്കുമ്പോൾ ആമുഖ വാക്യങ്ങൾ കൂടുകയും ഉള്ളടക്കം വളരെ ചുരുങ്ങുകയും ചെയ്യുന്നു. ഇതൊക്കെ തന്നെ ഒരു ചാന്ദ്രമാസത്തെ ആണു സൂചിപ്പിക്കുന്നത്. കഥ കലങ്ങി തെളിഞ്ഞ് വരുന്നു എന്ന ഒരർത്ഥവും നമ്മുക്ക് ഇതിനു കൊടുക്കാം.<br />
<br />
832 പേജുള്ള ഒരു ബൃഹത്ത് ഗ്രന്ഥമാണ് ദി ലൂമിനാരീസ്. പലരും വായന തുടങ്ങി നിർത്തി വച്ച് പോയ ഒരു പുസ്തകമാണിതെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. എന്നാൽ എൻ്റെ അഭിപ്രായത്തില്‍ ഇത് ഒട്ടും ബോറടിപ്പിക്കാത്ത ഒരു നോവൽ തന്നെയാണ്. തികച്ചും വ്യക്തിപരമായ സമയക്കുറവ് മൂലം മാത്രമാണ് എനിക്ക് ഇത് വായിച്ച് തീരാൻ രണ്ട് മാസത്തോളം എടുക്കേണ്ടി വന്നത്. ഒന്നാഞ്ഞ് പിടിച്ചാൽ ഒരാഴ്ച കൊണ്ട് തീർക്കാവുന്നത് ഒരൊന്നാന്തരം നോവൽ ആണ് The Luminaries.<br />
<br />
വായിക്കുക.<br />
<div>
<br /></div>
</div>
</div>
Dhanush | ധനുഷ്http://www.blogger.com/profile/09661290502605302766noreply@blogger.com0tag:blogger.com,1999:blog-8347703947638921309.post-61561887389562833962015-06-23T14:23:00.000+05:302015-06-23T14:29:41.288+05:30മോഹം <div dir="ltr" style="text-align: left;" trbidi="on">
<span style="font-size: large;"><br /></span>
<span style="font-size: large;">ഒരു കഥ എഴുതണം,</span><br />
<span style="font-size: large;">അല്ലെങ്കിൽ ലേഖനം</span><br />
<span style="font-size: large;">ആഴ്ച്ചപതിപ്പിൽ പ്രസിദ്ധീകരിക്കണം</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">വന്നാൽ,</span><br />
<span style="font-size: large;">അതിനെ പറ്റി</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">എഫ് ബി സ്റ്റാറ്റസ് ഇടണം</span><br />
<span style="font-size: large;">ട്വീറ്റ് ഇടണം , അതിൽ പ്രസിദ്ധരെ ടാഗ് ചെയ്യണം</span><br />
<span style="font-size: large;">പിറ്റേന്ന് എഫ് ബിയിൽ കമന്റിടണം ,</span><br />
<span style="font-size: large;">അന്യന്റെ പോസ്റ്റിൽ റിപ്ലൈ ഇടണം</span><br />
<span style="font-size: large;">അതിന് പിറ്റേന്ന് വീണ്ടും ആ ട്വീറ്റ് / പോസ്റ്റുകൾ കുത്തിപൊക്കിയെടുക്കണം</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഇവ പോരാതെ അതിനൊപ്പം ഒരു സെൽഫിയും എടുക്കണം</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ആഴ്ച്ചപതിപ്പിനി ആരും വായിച്ചില്ലെങ്കിലോ!</span><br />
<span style="font-size: large;"><br /></span></div>
Dhanush | ധനുഷ്http://www.blogger.com/profile/09661290502605302766noreply@blogger.com5tag:blogger.com,1999:blog-8347703947638921309.post-40768828515112406102014-03-23T13:50:00.000+05:302014-03-23T13:50:56.492+05:30ചില ന്യൂ ജനറേഷന് സദാചാര ചിന്തകള്‍ <div dir="ltr" style="text-align: left;" trbidi="on">
<span style="font-size: 110%;">
സ്വന്തം വീടിനു മുന്നില്‍ ആരോ സ്ഥാപിച്ച അത്താണി പോലത്തെ കല്ല് ബെഞ്ചില്‍ ചുംബിച്ചു കൊണ്ടിരുന്ന അടുത്ത കലാലയത്തിലെ യുവമിഥുനങ്ങളെ, വീട്ടില്‍ നിന്നിറങ്ങി ചെന്ന് നല്ല ഒച്ചയുള്ള ശബ്ദത്തില്‍ സദാചാരത്തെ പറ്റി ഉപദേശിക്കുകയും, അതും കഴിഞ്ഞു അവരെ വളര്‍ത്തി വലുതാക്കിയ വീട്ടുകാരെ ചീത്ത വിളിക്കുകയും ചെയ്തതിനു ശേഷം ആ ദമ്പതിമാര്‍ തിരിച്ചു കയറി പോയി.<br />
<br />
അന്ന് രാത്രി ആ യുവമിഥുനങ്ങളുടെ സ്വപ്നത്തില്‍ നാല്പതിനുമേല് പ്രായം തോന്നിക്കുന്ന ഒരാണും പെണ്ണും പ്രത്യക്ഷപെട്ടു. അവരിലെ ആണ് ഇങ്ങനെ പറഞ്ഞു - "പണ്ട്, ഇന്ന് നിങ്ങളെ വഴക്ക് പറഞ്ഞ ദംബതിമാരിലെ സ്ത്രീയെ ഞാന്‍ ചുംബിക്കാന്‍ ശ്രമിച്ചപ്പോള്‍, അവള് പറഞ്ഞ സദാചാരം കേട്ട് ഞാനവളെയും; ആ ദംബതിമാരിലെ പുരുഷനെ ഇവൾ ചുംബിക്കാന്‍ ശ്രമിച്ചപ്പോള്‍, അവന് പറഞ്ഞ സദാചാരം കേട്ട് ഇവള് അവനെയും ഉപേക്ഷിച്ചതിന്റെ വിഷമത്തിലാണ് അവര്‍ . കാലം ഞങ്ങളെയും അവരെയും ഒരുമിപ്പിച്ചു. ചേരേണ്ടതേ ചേരൂ. അതിനാല്‍ ഇതൊന്നും സാരമാക്കണ്ട "<br />
<br />
അതിനു പിന്നീടുള്ള മിക്ക ദിവസങ്ങളിലും ആ യുവാക്കള്‍ അവിടെ ചെന്ന് പ്രണയപൂര്‍വ്വം ചുംബനങ്ങള്‍ പങ്കുവെച്ചു. ഒരിക്കല്‍ പോലും ആ ദമ്പതിമാര്‍ അവരെ ശല്യം ചെയ്തില്ല. ആ ദിവസങ്ങളില്‍, ഏതോ അദൃശ്യ ശക്തിയുടെ പ്രേരണയാല്‍, അവര്‍ അവരുടേതായ സദാചാര മൂല്യങ്ങളെ തകര്‍ത്തെറിയാനുള്ള പ്രവര്‍ത്തികളില്‍ വ്യാപൃതരായിരുന്നു.<br />
<br />
</span> </div>
Dhanush | ധനുഷ്http://www.blogger.com/profile/09661290502605302766noreply@blogger.com2tag:blogger.com,1999:blog-8347703947638921309.post-12062617361064854032012-06-29T18:39:00.000+05:302012-06-30T00:04:08.054+05:30മഴയില്‍...<div dir="ltr" style="text-align: left;" trbidi="on">
<span style="font-size: 110%;"><br />
പുതുമഴ പെയ്യുമ്പോള്‍ ,<br />
കോലായില്‍ തിണ്ണ ചാരി<br />
തകൃതിയില്‍ പുസ്തകം വായന<br />
</span><br /><span style="font-size: 110%;">
മണ്ണിന്റെ ഗന്ധം ;<br />
ചായയുടെ ചൂട് ;<br />
മറിയുന്ന താളുകള്‍<br />
<br />
വീസ്ബോടിന്റെ കമല ,<br />
വിശക്കുന്നവന് മുല ചുരത്തിയ രോശാശാരന്‍ ,<br />
ഗാറ്റ്സ്ബിയുടെ പ്രണയം<br />
<br />പപ്പേട്ടന്റെ പാവം കള്ളനായ പവിത്രന് ,</span><br />
<span style="font-size: 110%;">അപു , ദുര്‍ഗ്ഗ , സര്‍വ്വജയ<br />
ബല്ത്താസറെ പ്രണയിച്ച ബ്ലിമുണ്ട<br />
<br />
പുതുമഴ പെയ്യുമ്പോള്‍,<br />
ദൂരെ , അവ വന്നു<br />
മാടി വിളിക്കുന്നു<br />
<br />
അവരോടൊപ്പം <br />
ഞാനും മഴയില്‍<br />
അലിഞ്ഞില്ലാതാകുന്നു
</span>
</div>Dhanush | ധനുഷ്http://www.blogger.com/profile/09661290502605302766noreply@blogger.com3tag:blogger.com,1999:blog-8347703947638921309.post-1490755684462165112012-05-11T11:58:00.003+05:302012-06-29T18:04:37.603+05:30സില്‍വിയാ പ്ലാത്തിന്റെ മാസ്റ്റര്‍പീസ്<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: -webkit-auto;">
<span style="font-family: arial; font-size: 110%; line-height: 25px;">ശ്രീബാല കെ മേനോന് -ന്റെ സില്‍വിയാ പ്ലാത്തിന്റെ മാസ്റ്റര്‍പീസ് എന്ന പുസ്തകത്തിന്റെ സമര്‍പ്പണം ഇങ്ങനെ -</span><span style="font-family: arial; font-size: 14px; line-height: 25px;"> </span><span style="background-color: rgba(255, 255, 255, 0.918); color: #222222; font-family: arial,sans-serif; font-size: 110%; line-height: 23px;">വായന മരിച്ചിട്ടില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്ന നിങ്ങള്‍ക്ക് . ഒരു വായനക്കാരന് ഇത്രമേല്‍ സന്തോഷം തരുന്ന മറ്റൊരു വരിയില്ല. എഴുത്തുകാരി നമ്മളെയും ഓര്‍മ്മിക്കുന്നു, നമ്മള് വെളിച്ചപ്പാടലെങ്കിലും. മിക്ക എഴുത്തുകാരും കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും പുസ്തകം സമര്‍പ്പിക്കുമ്പോള്‍ വായനക്കാര്‍ക്ക് ഇത്തരത്തിലൊരു സമര്‍പ്പണം വേറിട്ടതാണ്. നന്ദി ശ്രീബാല കെ മേനോന്.</span>
</div>
<div style="font-family: arial; font-size: 14px; line-height: 25px; text-align: -webkit-auto;">
<span style="background-color: rgba(255, 255, 255, 0.918); color: #222222; font-family: arial,sans-serif; font-size: 13px; line-height: 23px;"><br /></span></div>
<div style="text-align: left;">
<span style="background-color: rgba(255, 255, 255, 0.918); color: #222222; font-family: arial,sans-serif; font-size: 110%; line-height: 23px;">അങ്ങനെ 372 ആയി ശേഖരം. </span></div>
</div>Dhanush | ധനുഷ്http://www.blogger.com/profile/09661290502605302766noreply@blogger.com0tag:blogger.com,1999:blog-8347703947638921309.post-33507224060235156412012-02-19T23:19:00.000+05:302012-02-19T23:21:45.484+05:30ഒരു ജീവിതത്തിന്റെ ആരംഭം<div dir="ltr" style="text-align: left;" trbidi="on">
<span style="font-size: 110%;">
ആശുപത്രിയുടെ ഇടനാഴിയില്‍ ഓപറേഷന് തീയേറ്റര്‍ എന്നെഴുതിയ വലിയ ബോര്‍ഡിനു കീഴില്‍ അയാള്‍ കാത്തു നിന്നു. ഭാര്യ പ്രസവത്തിനായി പോയിട്ട് കുറച്ചധികം നേരമായി. അയാളുടെ മനസ്സിന്റെ പിരിമുറുക്കം കൂട്ടാന്‍ വേണ്ടി മാത്രം ഇടയ്ക്കിടയ്ക് ഫോണില്‍ ആരൊക്കെയോ വിളിക്കുകയും മെസ്സേജ് അയക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഒടുവില്‍ ഓപ്പറേഷന് തീയേറ്ററിന്റെ വാതില്‍ തുറന്നു വന്ന നേഴ്സ് പറഞ്ഞു - "Mr എക്സ് . താങ്കളുടെ ഭാര്യ വൈ പ്രസവിച്ചു. സിസേറിയന് ആയിരുന്നു. ഇതാ ആണ് കുഞ്ഞാണ്".<br />
<br />
വൈയുടെ ബോധം തെളിഞ്ഞപ്പോഴേക്കും പിന്നെയും കുറച്ചു സമയം കഴിഞ്ഞിരുന്നു. അവളുടെ കിടക്കയുടെ വലതു വശത്തായി തന്നെ അയാള്‍ കുറെ നേരമായി ഇരിക്കുന്നു, അവളുണരുമ്പോള്‍ കുഞ്ഞിനെ കാണിയ്ക്കാനായി. ശസ്ത്രക്രിയയുടെ ആലസ്യത്തില്‍ നിന്നുണര്‍ന്ന വൈ, എക്സിന്റെ കൈകളിലിരുന്ന കുഞ്ഞിനെ വാത്സല്യത്തോടെ ഒന്ന് തൊട്ടു. എന്നിട്ട് ചോദിച്ചു- "ഫെയിസ്ബുക്കില് സ്റ്റാറ്റസ് അപ്ടേറ്റ് ചെയ്തോ?"<br />
<br />
"എപ്പോഴെ, രണ്ടു നിമിഷം മുന്‍പ് നാല്പത്തിയേഴാമത്തെ ലൈക്കും പതിനെട്ടാമത്തെ കമ്മെന്റും വന്നു. ഫോട്ടോ നീ ഉണര്ന്നിട്ടു എടുത്ത് അപ്ലോഡ് ചെയ്യാമെന്ന് കരുതി."<br />
<br />
അതിനു ശേഷം അവര്‍ മൂവരും കൂടി ഒന്നിച്ചു നില്ക്കുന്ന ഫോട്ടോ എക്സ് തന്റെ ഡിജിറ്റല്‍ ക്യാമെറയില്‍ പകര്‍ത്തി. അന്ന് രാത്രിയോടെ, വൈറ്റമിന്‍ ഗുളികകളും മെഡിക്കല്‍ റിപ്പോര്‍ട്ടുകളും
വൈയുടെ നിറഞ്ഞ വയറും ഒക്കെ പ്രത്യക്ഷപെട്ട അവരുടെ കഴിഞ്ഞ പത്ത് മാസത്തെ ഫെയിസ്ബുക്ക് ടൈം ലൈനില്‍ , ശുഭപരിയവസാനിയായി മകന് ഇസെഡ് പ്രത്യക്ഷനായി. അന്ന് തന്നെ എക്സ് തന്റെ മകനായി ഒരു പുതിയ ഫേസ്ബുക്ക് പ്രൊഫൈല്‍ തുടങ്ങി. അതില്‍ "ഡേ വണ്‍ " എന്ന പേരിലെ ആല്‍ബത്തില്‍ അയാള്‍ തന്റെ മകന്റെ അനേകം ഫോട്ടോകളും അപ്ലോഡ് ചെയ്തു.<br />
<br />
അപ്പോള്‍ മൈലുകള്‍ക്കപ്പുറം ഭൂമിയുടെ അങ്ങേ അറ്റത് ഇരുപത്തിയേഴുകാരനായ ഒരു കോടീശ്വരന് ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് തന്റെ ഡയറി തുറന്ന് ആ ദിവസത്തെ താളില്‍ ഇങ്ങനെ എഴുതി. - "ഇന്ന് മറ്റനേകം കുഞ്ഞുങ്ങള്‍ ജനിച്ചതോടൊപ്പം Mr & Mrs എക്സിന്റെ മകന് ഇസെഡ് ഭൂജാതനായി, ഇനി അവന്റെ ഓരോ ചലനങ്ങളും സ്വകാര്യതയും ഒക്കെ എന്റെ കൈയ്യില്‍ ഭദ്രം." കിടന്നപ്പോള്‍ , തന്റെ കിടപ്പുമുറിയില്‍ തൂക്കിയിട്ടിരിക്കുന്ന , ഫേസ്ബുക്ക് അക്കൌണ്ടുകളുടെ വര്‍ദ്ധിച്ചു വരുന്ന എണ്ണം കാണിച്ചു കൊണ്ടിരുന്ന മോണിട്ടറില്‍ നോക്കി അയാള്‍ ഒന്ന് പുഞ്ചിരിച്ചു. പിന്നെ തന്റെ സ്വപ്നങ്ങളിലേക്ക് കണ്ണ് തുറന്നു.<br />
</span></div>Dhanush | ധനുഷ്http://www.blogger.com/profile/09661290502605302766noreply@blogger.com6tag:blogger.com,1999:blog-8347703947638921309.post-37586583750031762392011-11-13T22:08:00.001+05:302011-11-14T11:02:29.034+05:3025 വർഷങ്ങൾക്കിപ്പുറം ഒരു മാക്രി<div dir="ltr" style="text-align: left;" trbidi="on">
<span style="font-size: 110%;">
<u>1986</u>
</span>
<br/>
<div>
<span style="font-size: 110%;">തെക്കൻ കേരളത്തിലെ ഒരു കോൺവെന്റ് സ്കൂൾ. അവിടെ രണ്ടാം ക്ലാസ്സിൽ നേരിട്ട് ആദ്യമായി ചേർന്ന ഒരു വിദ്യാർത്ഥി. അവന്റെ മാതാപിതാക്കൾ മൈലുകൾക്കപ്പുറം ആഫ്രിക്കയിലെവിടെയോ കിടന്നു കഷ്ടപെടുന്നു. ഇവിടെ അമ്മയുടെ വീട്ടിൽ നിന്ന് പഠിക്കുന്നു. മലയാളം പഠിച്ചുവരുന്നതെയുള്ളൂ. ഇതു മുതലെടുത്ത ഏതോ ഒരു സഹപാഠി അവനോടു ക്ലാസ്സ്ട്ടീച്ചറെ “മാക്രി” എന്നു വിളിക്കാൻ പറയുന്നു. എന്തിനാണ് അങ്ങനെ വിളിക്കുന്നത് എന്ന് ചോദിക്കാൻ എന്തുകൊണ്ടോ അവനു മനസ്സു വന്നില്ല. അവൻ വിളിച്ചു, ടീച്ചറുടെ മുന്നിൽ പോയി ധൈര്യപൂർവ്വം. അത് കേട്ട അവന്റെ ക്ലാസ്സ്ടീച്ചറും മലയാളം ടീച്ചറുമായ സിസ്റ്റർ, റബർ ബാൻഡിനാൽ അറ്റം കെട്ടിയ ചൂരൽ കൊണ്ട് അവന്റെ കൊച്ചു ഉള്ളം കൈയ്യിൽ നാലടി. വീട്ടിലേക്ക് കത്തയച്ച് കൊടുത്തത് കൊണ്ടു അവനു വീട്ടിൽ, ഇളയമ്മമാരുടെ കൈയ്യിൽ നിന്നും കിട്ടി കണക്കിനു തല്ല്. അതിനു ശേഷം പിന്നെ ആരെയും അവൻ “മാക്രി” എന്നു വിളിച്ചിട്ടില്ല. പലരേയും വേറെ പല അസഭ്യങ്ങൾ വിളിച്ചിട്ടുണ്ടെങ്കിലും.</span></div>
<div>
<span style="font-size: 110%;"><br /></span><br />
<span style="font-size: 110%;"><u>2011</u></span><br />
<span style="font-size:110%;">ബാംഗ്ലൂർ നഗരപ്രാന്തത്തിലെ ഒരു റെസിഡെൻഷ്യൽ വില്ല ഏരിയ. അവിടെ ഒരു കൊച്ചുകുഞ്ഞിന്റെ ജന്മദിന പാർട്ടി നടക്കുകയാണ്. പാർട്ടിയിൽ വരുന്ന കുട്ടികളെ ചിരിപ്പിക്കാനും കളിപ്പിക്കാനും വന്നിരിക്കുന്ന മായജാലക്കാരൻ, മിക്കിമൌസ്, മിന്നിമൌസ് എന്നിവർ അവരവരുടെ ജോലികൾ ചെയ്യുന്നു. ജന്മദിനം ആഘോഷിക്കുന്ന പേരക്കിടാവിനേയും എടുത്തു കൊണ്ടു ഒരു ടീച്ചർ സദസ്സിൽ ഇരിക്കുന്നു. കൂടെ വന്നിരുന്ന തന്റെ അനന്തരവളെ കാണിച്ച് കുഞ്ഞിനോടായി ചോദിച്ചു -</span><br />
<span style="font-size: 110%;">“ഇതാരാ..”</span><br />
<span style="font-size: 110%;">അപ്പോൾ കുഞ്ഞ്- “.. എളേമ്മാ...”</span><br />
<span style="font-size: 110%;">“അല്ല.. ഇതാണ് ഉണ്ടമാക്രി... ഗുണ്ടുമാക്രി.”</span><br />
<span style="font-size: 110%;"> കുഞ്ഞ്- “... ഉണ്ടമാക്രി...ഗുണ്ടുമാക്രി..”</span><br />
<span style="font-size: 110%;"><br /></span><br />
<span style="font-size: 110%;">ഇത് കേട്ടു കൊണ്ട് അവർക്കു പിറകിൽ 1986-ലെ ആ രണ്ടാം ക്ലാസ്സുകാരനും ഇരിക്കുന്നുണ്ടായിരുന്നു. ഒരു ചെറുപുഞ്ചിരിയോടെ.</span><br />
<span style="font-size: 110%;"><br /></span></div>
<span style="font-size: 110%;">
</span>
</div>Dhanush | ധനുഷ്http://www.blogger.com/profile/09661290502605302766noreply@blogger.com2tag:blogger.com,1999:blog-8347703947638921309.post-83211936119190994002010-09-23T17:35:00.007+05:302010-09-23T17:43:11.564+05:30ഇന്ദ്രജിത്ത് എന്ന പൂവാലന്<div xmlns="http://www.w3.org/1999/xhtml"><span style="font-size:110%;">“എല്‍സമ്മ എന്ന ആണ്‍കുട്ടി” എന്ന സിനിമ കണ്ട് വന്ന ഉടനെ തോന്നിയ ഒരു സംശയമിതാണ്. മലയാള സിനിമയില്‍ പുതിയ പൂവാലന് ഉദിച്ചുവോ? മലയാള സിനിമയിലെ എക്കാലത്തേയും വലിയ പൂവാലനായ ശ്രീ മുകേഷിനു പകരം വയ്ക്കാന്‍ ആളെത്തിയോ? ഇന്ദ്രജിത്തിന്റെ അഭിനയം തീര്‍ച്ചയായും പ്രതീക്ഷ ജനിപ്പിക്കുന്നു.<br /><br />മുകേഷിനെക്കാള്‍ വലിയ പൂവാലനോ എന്ന് നിങ്ങള്‍ സംശയിച്ചേക്കാം.അത്രയ്ക്കില്ലെങ്കിലും, ഇന്ദ്രജിത്തിനും അതിനുള്ള കഴിവുണ്ടെന്നു തന്നെയാണെന്റെ അഭിപ്രായം. ക്ലാസ്മേറ്റിസിലെ പയസ് (..<i> പയസ്സേ കാമഭ്രാന്താ </i>എന്ന ഡയലോഗ് ഓര്‍മ്മയില്ലേ) എല്‍സമ്മയിലെ എബി എന്ന കഥാപാത്രങ്ങള്‍ അതിനു തെളിവാണ്. ഹാപ്പി ഹസ്ബന്‍ഡ്സിലെ കഥാപാത്രവും അത്തരത്തിലുള്ളതൊന്നു തന്നെ. ഇന്ദ്രജിത്തിന്റെ ഏറ്റവും മികച്ച അഭിനയങ്ങളിലൊന്നു തന്നെയാണ് എല്‍സമ്മയിലെ എബി. മുകേഷിന്റെ അത്രയും ആഴത്തിലുള്ള ഒരു പൂവാലനെ സൃഷ്ടിക്കാന്‍ ഇന്ദ്രജിത്തിനു കഴിയുമോ എന്നൊന്നും എനിക്കറിയില്ല. മുകേഷിന്റെ പൂവാലന് കഥാപാത്രങ്ങള്‍ ആ കാലഘട്ടത്തിന്റെയും സൃഷ്ടിയാണ്. അത്തരത്തിലുള്ള പൂവാലന്മാര് ഇന്നുണ്ടോ എന്നും സംശയമാണ്. ഇന്ന് കൂടുതലും എബിമാരാണ് വാഴുന്നത്. അത് കൊണ്ട് ഒരു പക്ഷേ ഇന്ദ്രജിത്തിനും അത്തരത്തിലുള്ള കഥാപാത്രങ്ങളായിരിക്കും കൂടുതല്‍ കിട്ടാനും സാധ്യത. എന്നിരുന്നാലും മുകേഷിനെ വെല്ലുന്ന ഒരു പൂവാലനായി അഭിനയിക്കാന്‍ ഇന്ദ്രജിത്തിനു കഴിയുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.</span><br /></div>Dhanush | ധനുഷ്http://www.blogger.com/profile/09661290502605302766noreply@blogger.com1tag:blogger.com,1999:blog-8347703947638921309.post-2082182919078561382010-05-14T16:04:00.001+05:302010-05-14T16:08:33.453+05:30ഹോട്ടലാണെന്ന് കരുതി ബാര്‍ബര്‍ ഷാപ്പില്..<div xmlns="http://www.w3.org/1999/xhtml"><span style="font-size:110%;">സ്കൂളില്‍ പഠിക്കുന്ന കാലത്തെ എന്റെ ഏറ്റവും നല്ല ഓര്‍മ്മകളില്‍ ഒന്നാണ് മുടിവെട്ടാന്‍ പോക്ക്. ഞാന്‍ താമസിക്കുന്ന വടകര ടൌണില്‍ നിന്നും 5 കി.മി. ദൂരെയുള്ള അച്ഛന്റെ തറവാട് വീടിനടുത്തുള്ള രാഘവേട്ടന്റെ ബാര്‍ബര്‍ ഷാപ്പിലാണ് അന്ന് സ്ഥിരമായി മുടി വെട്ടിച്ചു കൊണ്ടിരുന്നത്. ഇത്രയും ദൂരം പോകാന്‍ കാരണം മറ്റൊന്നുമല്ല. ഒന്ന്, രാഘവേട്ടന്റെ കടയില്‍ ചെന്നാല്‍ എല്ലാം എനിക്ക് പരിചിതമാണ്. എങ്ങെനെ മുടിവെട്ടണം എന്നതിനെ കുറിച്ച് നമ്മള് ടെന്‍ഷന്‍ അടിക്കണ്ട. ഒക്കെ പുള്ളി ചെയ്തു കൊള്ളും. മറ്റൊന്ന്, അവിടെ വരെ എനിക്ക് സൈക്കിള്‍ ഓട്ടാം എന്നത് തന്നെ. അതിന് ശേഷം തറവാട്ടില്‍ പോകാം, വേണമെങ്കില്‍ അവിടെ തങ്ങാം.<br /><br />രാഘവേട്ടന് എന്നെ വളരെയധികം സ്വാധീനിച്ച വ്യക്തിയാണ്. പുള്ളിയെ ഞാന്‍ എന്റെ 2-3 കഥകളില്‍ ക്യാരക്ടര്‍ ആക്കിയിട്ടുണ്ട്. അതു കൊണ്ട് തന്നെ ആ ഓര്‍മ്മകള്‍ അത്ര പെട്ടന്നൊന്നും വിട്ടു പോകില്ല. രാഘവേട്ടന് ആയിരുന്നു കുരിക്കിലാടിന്റെ ആസ്ഥാന ബാര്‍ബര്‍. ഇന്നും അതിനു മാറ്റമൊന്നുമില്ല. എന്റെ അച്ഛാച്ഛനും ഇളയച്ഛന്മാരും മുതല്‍ ഞങ്ങളുടെ കുടുംബത്തിലെ ഇളം തലമുറക്കാര്‍ വരെ അവിടെയായിരുന്നു ഒരു കാലത്ത് മുടിവെട്ടിച്ചിരുന്നത്. പുള്ളിയുടെ കടയ്ക്ക് ഒരിക്കലും പേരിട്ടിരുന്നില്ല. “ഏട്ന്നാടോ മുടിവെട്ടിച്ചെ” എന്നു ചോദിച്ചാല്‍ “രാഘവന്റെ ബാര്‍ബര്‍ ഷാപ്പില്” എന്നല്ലാതെ, അന്ന് ആരും പറയില്ല.<br /><br />കുരിക്കിലാട് ഗ്രാമകേന്ദ്രത്തില്‍ വായനശാലയുടെ അടുത്തായി ചോറോട് സര്‍വീസ് സഹകരണ ബാങ്കിന്റെ കെട്ടിടത്തില്‍ താഴത്തെ നിലയിലാണ് രാഘവേട്ടന്റെ ബാര്‍ബര്‍ ഷാപ്പ്. തൊട്ടടുത്ത് അനന്തേട്ടന്റെ വളം കടയും അപ്പുറത്ത് വാസുവിന്റെ ചായപ്പീടികയും. കൂട്ടത്തില്‍ ആ ചെറിയ വരാന്തയില്‍ കേളുവേട്ടന്റെ തുന്നല്‍ മെഷീനും. കെട്ടിടത്തിനെ അങ്ങേയറ്റം പോസ്റ്റാപ്പീസ്സ് ആണ്. കുരിക്കിലാട് പി. ഓ. 673104.<br /><br />അന്ന് ആകെയുള്ള ഹെയര്‍ സ്റ്റയിലുകള്‍ ക്രോപ്പും, ബച്ചന് കട്ടുമാണ്. ക്രോപ്പ് എന്നാല്‍ സാധാരണയിലും വലുതായ നമ്മുടെ മുടി നന്നെ പറ്റെയായി വെട്ടിച്ചു തരും പുള്ളി. ബച്ചന് കട്ട് എന്നാല്‍ പഴയ അമിതാഭ് ബച്ചന് സിനിമകളിലെ പോലെ ചെവി മൂടികൊണ്ട് വെട്ടി തരും. അച്ഛന്റെ തല്ല് പേടിച്ച് ഞാനൊരിക്കലും ബച്ചന് കട്ട് ചെയ്തിട്ടില്ല. ട്രിമ്മറും മെഷീന് കട്ടുമൊന്നും അന്നൊന്നും വന്നിട്ടെയില്ല. എല്ലാ രസങ്ങളുമുള്ള ഒരു തനി നാടന്‍ ബാര്‍ബര്‍ ഷാപ്പ്. അവിടെ ചില സമയങ്ങളില്‍ സംസാരിക്കാത്ത വിഷയങ്ങളില്ല. രാഷ്ട്രീയം, സിനിമ, കുരിക്കിലാട് നടക്കുന്ന ദൈനംദിന കാര്യങ്ങള്‍ എന്നങ്ങിനെ എന്തെല്ലാം. വിഷയദാരിദ്ര്യം എന്ന ഒന്ന് ഉണ്ടായിരുന്നതേയില്ല എന്ന് വേണം പറയാന്‍. അവിടെ എല്ലാര്ക്കും എല്ലാരെയും അറിയാമായിരുന്നു. ഇതൊക്കെ തന്നെയാണ് എന്നെ വീണ്ടും വീണ്ടും അവിടേക്ക് പോകാനും പ്രേരിപ്പിച്ചിരുന്നത്.<br /><br />പത്താം ക്ലാസ് വരെയെ നീണ്ടുള്ളൂ അവിടത്തെ മുടിവെട്ട്. പിന്നെ പഠിപ്പിനനുസരിച്ച് അതാത് സ്ഥലങ്ങളില്‍ നിന്നായി അത്. തൃശൂരില്‍ പഠിക്കുമ്പോഴാണ് ആദ്യമായും അവസാനമായും തല മൊട്ടയടിച്ചത്. ഞങ്ങള്‍ മൂന്നു പേര്, ബാബുരാജ്, സന്ദീപ് ഞാന്‍ എന്നിവരാണ് അന്ന് ആ സാഹസത്തിനു മുതിര്‍ന്നത്. അതിന് അമ്മയുടെ അടുത്ത് നിന്ന് കണക്കിന് ചീത്തയും കേട്ടു. പിന്നെ തിരിച്ച് വടകരയില്‍ വന്ന ശേഷം വീണ്ടും എപ്പൊഴോ രാഘവേട്ടനെ അടുത്ത് പോയി. അപ്പോഴേക്കും അച്ഛാച്ഛന് മരിച്ചിരുന്നു. അച്ഛമ്മ ഞങ്ങളുടെ കൂടെ ടൌണിലേക്കും മാറി. പിന്നെ പിന്നെ ജോലിത്തിരക്കു കാരണം മിക്കവാറും വടകരയില്‍ നിന്നാക്കി മുടിവെട്ട്.<br /><br />ബിന്ദു ഹെയര്‍ സലൂണ്‍. കോണ്‍വെന്റ് റോഡില്‍ ഗിഫ്റ്റ് ഹൌസിനടുത്തായിട്ടാണ് ആ ബാര്‍ബര്‍ ഷാപ്പ്. അവിടുത്തെ ആളെ ഞാന്‍ ഒരിക്കലും പരിചയപ്പെട്ടിട്ടില്ല. ആളുകള്‍ മാറി മാറി കൊണ്ടിരുന്നു. എന്നാലും താടിയുള്ള ഒരാള്‍ സ്ഥിരമായി ഉണ്ടായിരുന്നു. അയാളുടെതായിരിക്കും ബിന്ദു ഹെയര്‍ സലൂണ്‍ എന്ന് ഞാന്‍ ഇന്നും വിശ്വസിക്കുന്നു.<br /><br />ഐ.ടി. ജോലി കിട്ടി ബോംബേയിലെത്തിയപ്പോള്‍ നേരിട്ട വെല്ലുവിളികളില്‍ ഒന്നായിരുന്നു മുടി എങ്ങനെ വെട്ടും എന്നത്. സഹപ്രവര്‍ത്തകനായ നിതിന്‍ എന്ന ഹിന്ദിക്കാരന് പയ്യന് ആണ് ബാര്‍ബര്‍ ഹിന്ദിയില്‍ “നായീ“ ആണെന്നും ബാര്‍ബര്‍ ഷാപ്പ് “നായി കി ദൂക്കാന്‍“ ആണെന്നും പറഞ്ഞു തന്നത്. ആ നല്ല മനസ്സിനു നന്ദി. ഞങ്ങളുടെ ഫ്ലാറ്റിന്റെ തൊട്ടടുത്തുള്ള ഗലിയില്‍ ഒരു ഇടുങ്ങിയ നായീ കി ദൂക്കാന്‍ ഞാന്‍ കണ്ടു പിടിച്ചു. കണ്ണഞ്ചിപ്പിക്കുന്ന വൈദ്യുതി വിളക്കുകളും ഒന്നിലധികം കണ്ണടിച്ചില്ലുകളുമുള്ള ഒരു ബോംബെ സ്റ്റയില് ബാര്‍ബര്‍ ഷാപ്പ്. അറിയാവുന്ന മുറി ഹിന്ദിയില്‍ എങ്ങനെ വെട്ടണമെന്ന് അവനെ പറഞ്ഞ് പഠിപ്പിച്ചു. അയാള്‍ ഉഷാറായി വെട്ടിത്തന്നു.<br /><br />മുടിവെട്ടൊക്കെ കഴിഞ്ഞ് അവന് അവന്റെ കൈകള്‍ കൊണ്ട് എന്റെ തലയില്‍ കെടന്ന് എന്തൊക്കെയോ കാട്ടി കൂട്ടാന്‍ തുടങ്ങി. അവന്റെ നീണ്ട വിരലുകള്‍ കൊണ്ട് തലയില്‍ നല്ലവണ്ണം ഉഴിഞ്ഞു. പേടിച്ച ഞാന്‍ ഞെട്ടിയെണീറ്റു സംഭവം നിര്‍ത്തിച്ചു. മാലീശ് മാലീശ് എന്ന് എന്തൊക്കെയോ അവന് പറഞ്ഞെങ്കിലും കാശും കൊടുത്ത് ഞാന്‍ അവിടെ നിന്നിറങ്ങി. പിന്നീടവിടെ പോയില്ല. നിതിന്‍ തന്നെയാണ് മാലീശ് തല ഉഴിച്ചിലാണെന്നും അവിടങ്ങളില്‍ മുടിവെട്ടി കഴിഞ്ഞാല്‍ അതൊരു സാധാരണ സംഭവമാണെന്നും പറഞ്ഞു തന്നത്. എണ്ണയൊക്കെ ഒഴിച്ച് ചെയ്യുന്നത് നല്ല സുഖമുള്ള കാര്യമാണെന്നും അവന് പറഞ്ഞു. എന്റെ തലയോട്ടി പോട്ടുമോ എന്നുള്ള പേടിയാല്‍ ഇന്നും ഞാന്‍ അതിനു നിന്നിട്ടില്ല. എന്തായാലും അതിനു ശേഷം മാലിശ് നഹി നഹി എന്ന് ആദ്യമേ പറഞ്ഞുറപ്പിച്ചിട്ടെ ഞാന്‍ കസേരയില്‍ കയറി ഇരിക്കുമായിരുന്നുള്ളൂ. ഇന്ന് ഇവിടെയും അതാവര്‍ത്തിക്കുന്നു.<br /><br />വളരെ നാളുകള്‍ക്കു ശേഷം ഈയടുത്താണ് ഞാന്‍ വീണ്ടും ബിന്ദു ഹെയര്‍ സലൂണില്‍ പോയത്. ചെന്നു കയറിയപ്പോള്‍ രണ്ട് കസേരകളിലും ആളുകള്‍ ഉണ്ട്. മുടിവെട്ടുന്നയാള്‍ എന്നോട് ഇരിക്കാന്‍ ആംഗ്യം കാണിച്ചു. അയാളെയും കൂടെ നിന്ന് വെട്ടുന്ന ആളെ കണ്ടപ്പോഴെക്കും എന്തോ ഒരു പന്തികേട് തോന്നി. അവര്‍ മലയാളികള്‍ ആണോ എന്ന് ഞാന്‍ സംശയിച്ചു. വേഷം ഇറുകിയ ഷര്‍ട്ടും ജീന്‍സുമായിരുന്നു. താടിയുള്ള ഓണര്‍ എന്ന് ഞാന്‍ വിചാരിച്ചിരുന്ന ആളെ ആ പരിസരത്തെങ്ങും കണ്ടില്ല.<br /><br />ഒടുവില്‍ കാത്തിരുന്ന് എന്റെ ഊഴമായി. മുടിവെട്ടെണ്ടതെങ്ങനെയാണെന്ന് മലയാളത്തില്‍ പറഞ്ഞു കൊടുത്തപ്പോള്‍ അയാള്‍ അന്തം വിട്ടു നിന്നു. എന്നിട്ട് ചോദിച്ചു -“കൈസെ കാട്ട്നാ ഹെ സാബ്?”<br /><br />ഇത്തവണ ഞെട്ടിയതും അന്തം വിട്ടതും ഞാനാണ്. കേരളത്തിലെ വടകര എന്ന ടൌണിലെ ഒരു ബാര്‍ബര്‍ ഷാപ്പില് മുടിവെട്ടാന്‍ വന്നിരിക്കുന്നത് വടക്കേതോ സംസ്ഥാനത്തെ ഒരു മനുഷ്യന്. നമ്മുടെ നാട് മറ്റുള്ളവര്‍ക്ക് ഗള്‍ഫ് ആവുകയാണെന്ന സത്യം ഞാന്‍ മനസ്സിലാക്കി. മുമ്പ് കളമശ്ശേരിയില്‍ “ഇപ്പോള്‍ ഹിന്ദി മാത്രമേ കേള്‍കുന്നുവുള്ളു“ എന്നു <a href="http://pophabhi.blogpsot.com/">അഭി</a> പറഞ്ഞത് ഞാനൊരിക്കലും വിശ്വസിച്ചിരുന്നില്ല. ഇപ്പോഴാണ് അത് അസംഭവ്യമല്ല എന്നു ഞാന്‍ മനസിലാക്കിയത്.<br /><br />എന്തൊക്കെയായാല്ലും ഞാന്‍ എന്റെ മുറി ഹിന്ദിയില്‍ കാര്യങ്ങള്‍ വിശദീകരിച്ചു കൊടുത്തതിനനുസരിച്ച് കക്ഷി നല്ല ക്ലീനായി മുടിവെട്ടി തന്നു. ഇട്യ്ക്കിടയ്ക്ക് അടുത്ത് നിന്ന് മുടിവെട്ടുന്നവനോട് ഹിന്ദിയില്‍ സംസാരിക്കുന്നുമുണ്ടായിരുന്നു. എന്റെ മുടിവെട്ടല്‍ കഴിയാനായപ്പോള്‍ അടുത്ത കസേരയില്‍ ഒരു പ്രായം ചെന്ന മനുഷ്യന് വന്നിരുന്നു. നല്ല വടേര* ഭാഷയില്‍ പുള്ളി താടി വടിക്കുന്നതിനേയും മുടിവെട്ടുന്നതിനേയും പറ്റി പറഞ്ഞ് കൊടുത്തു. മുടിവെട്ടുന്നവന് എല്ലാം കേട്ട് തലയാട്ടി നില്ക്കുന്നുണ്ടായിരുന്നു. മനസ്സിലായോ എന്തോ. ഒരു പക്ഷേ മനസ്സിലായിക്കാണണം. അല്ലെങ്കില്‍ പിടിച്ചു നില്ക്കാന് പറ്റില്ലല്ലോ. “മുടി പറ്റിച്ചാളാ” എന്നോ മറ്റോ അയാള്‍ പറഞ്ഞാല്‍, ഇനി അവന് അറിയാകുന്ന മലയാളത്തില്‍ മുടിയെ എങ്ങനെയാ പറ്റിക്കുക എന്ന് ആലോച്ചിച്ചു നില്ക്കുന്നുണ്ടാകുമോ ആ പാവം?<br /><br />*വടേര - വടകരയെ ഞങ്ങള്‍ വടകരക്കാര്‍ പറയുന്നത്.</span><br /></div>Dhanush | ധനുഷ്http://www.blogger.com/profile/09661290502605302766noreply@blogger.com6tag:blogger.com,1999:blog-8347703947638921309.post-54842711470460969942010-02-23T19:48:00.001+05:302010-02-23T19:51:44.764+05:30ഓര്‍മ്മകള്‍<div xmlns="http://www.w3.org/1999/xhtml"><span style="font-size:110%;">2000-01 ലെ എന്റെ ഡയറികുറിപ്പുകള്‍ വായിക്കുമ്പോഴാണ് ആ കാലഘട്ടത്തിലെ ജീവിതം എത്ര സുന്ദരമാണെന്ന് മനസ്സിലാകുന്നത്. ഒരുപാട് ഓര്‍മ്മകള്‍ കോറിയിട്ട അതില്‍ എന്റെ സന്തോഷങ്ങളുണ്ട്, സങ്കടങ്ങളുണ്ട്. കോളേജിലെ തമാശകളും, പൊട്ടിച്ചിരികളും, വഴക്കുകളും, പ്രണയങ്ങളും, സൌഹൃദങ്ങളും ഒക്കെയുണ്ട്. സുഹൃത്തുകളോടൊപ്പം സമയം ചെലവിടാന്‍ വേണ്ടി പരീക്ഷയ്ക്കെന്നു പറഞ്ഞ് വീട്ടില്‍ നിന്ന് ചാടിയിറങ്ങിയ കൊച്ചു കൊച്ചു കഥകളുണ്ട്.<br /><br />ഹാ! അസുലഭസുന്ദരനിമിഷങ്ങള്‍. ഇനി വരുമോ അത്.<br /><br /></span></div>Dhanush | ധനുഷ്http://www.blogger.com/profile/09661290502605302766noreply@blogger.com4tag:blogger.com,1999:blog-8347703947638921309.post-83971219728146039592010-02-05T09:48:00.007+05:302010-02-05T10:26:47.127+05:30മാതൃഭൂമി പദപ്രശ്ന മത്സരം<blockquote style="font-style: italic;"><span style="font-size:110%;">പണ്ട് (6 കൊല്ലം മുമ്പ്) നട്ടപാതിരായ്ക്ക് മാതൃഭൂമി പദപ്രശ്നം പൂരിപ്പിച്ച് പണ്ടാരമടങ്ങിയ കാലമുണ്ടായിരുന്നു. ഇന്നലെ പതിരായ്ക്ക് അതേ മാതൃഭൂമിക്കു വേണ്ടി പദപ്രശ്ന സെര്‍വര്‍ സെറ്റു ചെയ്യുകയായിരുന്നു. കാലത്തിന്റെ ഒരു പോക്കേ!!!</span></blockquote><span style="font-size:110%;">ഇങ്ങനെയെഴുതാന്‍ അവന് മാത്രമെ സാധിക്കുകയുള്ളൂ. <a href="http://yasj.blogspot.com/2010/02/blog-post.html">ജോജു ജോണ്‍ ചേവൂക്കാരന്</a>.<br /><br />ഇന്നലെയോടെ മഷിത്തണ്ട് മാതൃഭൂമിയുമായി സഹകരിച്ചു പദപ്രശ്നങ്ങള്‍ വെബ്ബ് ലോകത്തില്‍ ഇറക്കി തുടങ്ങി. മഷിത്തണ്ട് ഡോട്ട് കോമിനും ജോജുവിനും എന്ത് കൊണ്ടും അഭിമാനിക്കാവുന്ന നിമിഷങ്ങളാണിത്. വെല്‍ ഡണ്‍ ജോജു.<br /><br /><a href="http://crossword.mathrubhumi.com/">http://crossword.mathrubhumi.com</a> എന്ന വെബ്ബ്സൈറ്റില്‍ ആണ് മാതൃഭൂമിയുടെ പദപ്രശ്നങ്ങള്‍ ലഭ്യമാക്കിയിരിക്കുന്നത്. കോട്ടയത്തെ ഓക്സിജെന് ഡിജിറ്റല്‍ ഷോപ്പ് ആണ് സമ്മാനങ്ങള്‍ സ്പോണ്സര് ചെയ്യുന്നത്.<br /><br />ഒരു പ്രസിദ്ധ ഐ. ടി കമ്പനിയുടെ പരസ്യവാചകം ഒന്നു വിപുലീകരിച്ചാല്‍ ഇങ്ങനെയിരിക്കും.<br />മാതൃഭൂമി പദപ്രശ്ന മത്സരം - Powered By Mashithantu, Driven by Joju :)<br /><br />കളിക്കൂ, കളിക്കൂ കളിച്ചു കൊണ്ടേയിരിക്കൂ.<br /><br />P.S. ആദ്യമായിയാണ് നിങ്ങള്‍ റെജിസ്റ്റര്‍ ചെയ്യുന്നതെങ്കില്‍ എന്റെ റെഫെറല്‍ ഉപയോഗിക്കുമല്ലോ<br /><b>http://crossword.mathrubhumi.com/newreferral.php?ref=14</b> </span>Dhanush | ധനുഷ്http://www.blogger.com/profile/09661290502605302766noreply@blogger.com3tag:blogger.com,1999:blog-8347703947638921309.post-88749289272265518392010-01-07T19:30:00.004+05:302010-01-07T19:40:24.136+05:30വയലറ്റ് നിറമുള്ള ഒരു പുസ്തകത്തിന്റെ ഓര്‍മ്മയ്ക്ക്<div xmlns="http://www.w3.org/1999/xhtml"><blockquote><span style="font-size:110%;"><i>നിനക്കറിയാമോ എന്നറിയില്ല. ഞാനാദ്യമായി എം. ടി. വാസുദേവന്‍ നായരുടെ ചെറുകഥകള്‍ വായിച്ചത് നീ തന്ന പുസ്തകത്തില്‍ നിന്നാണ്. ആ പുസ്തകത്തിന് ഒരു വയലറ്റിന് അടുപ്പിച്ചു നിറമുള്ള കവര്‍ ആയിരുന്നു.</i><br /></span></blockquote><span style="font-size:110%;">എന്റെ <a href="http://kiniyum-eeran-thushaaram.blogspot.com/2009/12/blog-post_23.html">വായനയുടെ വര്‍ഷം</a> എന്ന പോസ്റ്റില്‍ പ്യാരിയുടെ കമെന്റാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. ഒരു പുസ്തകത്തെ കുറിച്ചുള്ള അവളുടെ ഓര്‍മ്മപെടുത്തലുകള്‍ എന്നെ ഒത്തിരി വര്‍ഷം പിറകിലോട്ടു കൊണ്ടു പോയി. എന്റെ വായനയുടെ തുടക്കം ആ പുസ്തകത്തില്‍ നിന്നാണ്. ബാല്യത്തില്‍ ഞാന്‍ ഒരു ലൈബ്രറിയിലെയും മെമ്പര്‍ ആയിരുന്നില്ല. എന്റെ സ്കൂളില്‍ ഒരു ലൈബ്രറി ഉണ്ടായിരുന്നില്ല. അച്ഛന് വാങ്ങിച്ചു വച്ച പുസ്തകങ്ങള്‍ അധികവും എനിക്ക് ദഹിക്കുന്നവയായിരുന്നില്ല. വായിച്ചിരുന്നത് മിക്കതും ബാലരമയും പൂമ്പാറ്റയും അമര്‍ചിത്രകഥയും മറ്റുമായിരുന്നു. അപ്പോഴാണ് ആ വയലറ്റ് നിറമുള്ള പുസ്തകത്തിന്റെ വരവ്. പത്താം ക്ലാസ്സ് കഴിഞ്ഞ് ഞാന്‍ പാസായപ്പോള്‍ എന്റെ അച്ഛന്റെ അനിയന്റെ സമ്മാനമായിരുന്നു അത്. മറ്റെല്ല്ലാവരും എനിക്ക് ഷര്‍ട്ടും മറ്റും വാങ്ങിത്തന്നപ്പോള്‍ ബാബുവെളേച്ഛന്‍ മാത്രമാണ് സമ്മാനമായി ഒരു പുസ്തകം തരുന്നത്. അതായിരുന്നു വയലറ്റ് ചട്ടയുള്ള, വടകരക്കാരനായ വി. ആര്. സുധീഷ് എഡിറ്റ് ചെയ്ത, മള്‍ബറി പബ്ലിക്കേഷന്‍സിന്റെ <b>എം.ടി</b> എന്ന പുസ്തകം. പുസ്തകത്തിന്റെ ചട്ടയില്‍ ശ്രീ എം. ടി. വാസുദേവന്‍ നായരുടെ ചിത്രവും അതിന്റെ അരികിലായി അദ്ദേഹത്തിന്റെ ഒപ്പ് പോലെ എം. ടി എന്ന തലക്കെട്ടും.<br /><br />എം. ടി യുടെ ചില കഥകളും, നോവലിലെ ചില ഭാഗങ്ങളും, പിന്നെ അദ്ദേഹത്തിന്റെ കുറെ ലേഖനങ്ങളും, സുധീഷുമായുള്ള ഒരു അഭിമുഖവുമാണ്<br />അതില്‍ ഉണ്ടായിരുന്നത്. കുറേക്കാലം ആ പുസ്തകം എന്റെ ജീവവായു പോലെയായിരുന്നു. ഊണിലും ഉറക്കത്തിലും അതിനെ കൊണ്ടു നടന്നു. കഥകള്‍ വീണ്ടും വീണ്ടും വായിച്ചു. ഇഷ്ടമുള്ള വരികള്‍ക്കടിയില്‍ വരയിട്ടു വച്ചു. കാഥികന്റെ പണിപ്പുര എന്ന ലേഖനത്തില്‍ എം. ടി. എഴുതിയ - പൂര്‍ണ്ണമായും മനസ്സില്‍ എഴുതിക്കഴിഞ്ഞ കഥയെ കടലാസ്സില്‍ പകര്‍ത്താവൂ - എന്ന ആപ്തവാക്യം നെഞ്ചേറ്റി നടന്നു. ഒരു കഥയെഴുതാന്‍ മനസ്സെന്ന വലിയ ക്യാന്‍വാസിനെ സജ്ജമാക്കികൊണ്ടിരുന്നു. പക്ഷേ ഒന്നും എഴുതിയില്ല.ആ സമയങ്ങളിലാണ് പ്യാരിയും മറ്റു സുഹൃത്തുക്കളുമൊക്കെ സ്കൂള്‍ മാഗസിനിലും ബാലപംക്തിയിലുമൊക്കെ എഴുതുന്നത്. അവരെ അസൂയയോടെ ദൂരെ നിന്ന് നോക്കി കണ്ടു.<br /><br />ആ പുസ്തകം എന്നെ ഒരു എം. ടി ആരാധകനാക്കി. കുറച്ച് ദിവസങ്ങള്‍ക്കു ശേഷം അമ്മയെ സോപ്പിട്ട് കുറച്ച് കാശൊപ്പിച്ച് വടകര റെയില്‍വെ സ്റ്റേഷനിലെ ബുക്ക് സ്റ്റോറില്‍ നിന്ന് അസുരവിത്ത് എന്ന പുസ്തകം ഞാന്‍ വാങ്ങിച്ചു. അതും വായിച്ചതോടെ ഞാന്‍ ഫ്ലാറ്റ്. പിന്നങ്ങോട്ട് ഓരോ എം. ടി. പുസ്തകവും വായിക്കാനുള്ള ത്വരയായിരുന്നു. എനിക്കു കിട്ടിയ നാലുകെട്ട് എന്ന പുസ്തകത്തില്‍ അവസാന പേജുകളില്ലാത്തതിനാല്‍ അതിന്റെ അവസാനമെന്തെന്നറിയാതെ കുറേ നാള് വിഷമിച്ചു. കൈയ്യില്‍ കാശു വന്നു തുടങ്ങിയപ്പോള്‍ എം. ടി യുടെ ഓരോ പുസ്തകവും വാങ്ങിച്ചു തുടങ്ങി. ഇന്ന് എന്റെ വായനയുടെയും പുസ്തകശേഖരണത്തിന്റെയുമൊക്കെ തുടക്കം ആ ഒറ്റ പുസ്തകം മൂലമായിരുന്നു.<br /><br />ആ പുസ്തകം ഇന്ന് പ്രിന്റില്‍ ഉണ്ടോ എന്നെനിക്കറിയില്ല. ഇവിടെ പോസ്റ്റാന്‍ അതിന്റെ മുഖചിത്രം ഗൂഗിളില്‍ തിരഞ്ഞു നോക്കിയിട്ട് കിട്ടിയില്ല. എന്റെ കൈയ്യില്‍ ആ പുസ്തകമെത്തിയിട്ട് പതിനഞ്ച് വര്‍ഷങ്ങളായി. വായിച്ച് വായിച്ച് അതിന്റെ കടലാസ്സുകള്‍ പിഞ്ഞിപ്പോയിരിക്കുന്നു. അതിലെ കഥകളെല്ലാം തന്നെ ഞാന്‍ വാങ്ങിയിരിക്കുന്ന എം ടി യുടെ മറ്റു പുസ്തകങ്ങളില്‍ ഉണ്ട്. എങ്കിലും അതെനിക്ക് വളരെയേറെ പ്രിയപ്പെട്ടതാണ്. അതിലാണ് എന്റെ വായനയുടെ തുടക്കം. അതിനെ ഓര്‍മ്മപെടുത്തിയതിന് <a href="http://www.blogger.com/profile/08952052722455656871">പ്യാരി</a>ക്ക് നന്ദി. അല്ലെങ്കില്‍ ഒരു പക്ഷേ ഈ പോസ്റ്റുണ്ടാവുമായിരുന്നില്ല.<br /></span></div>Dhanush | ധനുഷ്http://www.blogger.com/profile/09661290502605302766noreply@blogger.com3tag:blogger.com,1999:blog-8347703947638921309.post-55765069909498497692010-01-06T16:07:00.003+05:302010-01-06T16:52:02.254+05:30പുതിയ വര്‍ഷം, പുതിയ തുടക്കം<a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://crossword.mashithantu.com/"><img style="margin: 0px auto 10px; display: block; text-align: center; cursor: pointer; width: 400px; height: 244px;" src="http://2.bp.blogspot.com/_zpaAHMlsZmE/S0RtRVFWvRI/AAAAAAAAINs/eGdjcHZ6w0g/s400/crs.GIF" alt="" id="BLOGGER_PHOTO_ID_5423579995745729810" border="0" /></a><br /><br /><div xmlns="http://www.w3.org/1999/xhtml"><div style="text-align: center;"><span style="font-size:110%;">മഷിത്തണ്ട് പദപ്രശ്ന കളരി പുതുക്കിയിരിക്കുന്നു. ലോഗിന്‍ ചെയ്യൂ, കളിച്ചു തുടങ്ങൂ</span><br /></div><br /></div>Dhanush | ധനുഷ്http://www.blogger.com/profile/09661290502605302766noreply@blogger.com2tag:blogger.com,1999:blog-8347703947638921309.post-88444012294314286232009-12-23T19:00:00.010+05:302009-12-24T17:26:24.038+05:30വായനയുടെ വര്‍ഷം<span style="font-size:110%;">ഓരോ വായനയും ഓരൊ അനുഭവമാണെന്നുള്ളത് എവിടെയോ കേട്ട ഒരു വാചകമാണ്. ആളുകള്‍ ഈ വര്‍ഷാവസാനത്തില്‍ തങ്ങളുടെ ചെയ്തികളെയും വളര്‍ച്ചയേയും മുന്‍നിര്‍ത്തി അടുത്ത വര്‍ഷത്തേക്കുള്ള തീരുമാനങ്ങള്‍ എടുക്കുന്ന ഈ സമയത്ത് ഞാന്‍ എന്തിനാണ് വായനയെ കുറിച്ച് വാചാലനാകുന്നത്? അതിനുള്ള ഉത്തരമെന്തെന്നാല്‍ അടുത്ത വര്‍ഷവും ഞാന്‍ തീര്‍ച്ചയായും ചെയ്യാന്‍ തീരുമാനിച്ച ഒന്ന് എന്റെ വായനയാണ്. കൂടുതല്‍ പുസ്തകങ്ങള്‍ വായിക്കാനായിരിക്കും എന്റെ അടുത്ത വര്‍ഷത്തേയും അറിഞ്ഞോ അറിയാതെയോ ഉള്ള റെസല്യൂഷന്‍.<br /><br />അലക്സിസ്, അദ്ദേഹത്തിന്റെ <a href="http://www.alexisleon.com/ros/2009/12/21/time-to-read.html">ബ്ലോഗ് പോസ്റ്റില്‍</a>, വായനയ്ക്കുള്ള സമയം എങ്ങനെ കണ്ടെത്താം എന്നതിനെ കുറിച്ച് പറയുന്നുണ്ട്. അദ്ദേഹം പറയുന്നത് വായിക്കാന്‍ അമിതമായ താല്പര്യമുള്ള ഒരാള്‍ എങ്ങിനെയെങ്കിലും അതിന് സമയം കണ്ടെത്തുമെന്നാണ്. അത്തരക്കാര്‍ക്ക് വായന ഭക്ഷണം കഴിക്കുന്നത് പോലെയാണെന്നും കഴിക്കാന്‍ കഴിഞ്ഞിലെങ്കില്‍ അവര്‍ക്ക് വിശക്കുമെന്നു അദ്ദേഹം പറയുന്നു. വളരെ ശരിയാണത്. അത്തരത്തില്‍ പെട്ടൊരുവനാകും ഞാനും. ഇന്ന് ഒരു ദിവസം എന്തെങ്കിലുമൊക്കെ വായിച്ചിലെങ്കില്‍ വല്ലാത്തൊരു മാനസികാവസ്ഥയിലാകാറുണ്ട് ഞാന്‍. ഒരു തരം addicted ആയ അവസ്ഥ. അത് കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം ആണ് കൂടിയത്, കാരണം ഈ വര്‍ഷമാണ് ഞാന്‍ ഒറ്റയ്ക്ക് താമസം തുടങ്ങിയത്. അപ്പോള്‍ ഒത്തിരി സമയമുണ്ട് എന്റെ കൈയ്യില്‍, വായിക്കാനോ ഒരു അലമാരി നിറച്ച് പുസ്തകങ്ങള്‍. ചില വീക്കെന്റുകളില് ടി.വി. പോലും വയ്ക്കാതെ ഞാന്‍ വായിച്ചിട്ടുണ്ട്. കക്കൂസിലും ലിഫ്റ്റിലും വച്ച് വായിച്ചിട്ടുണ്ട്. ഓഫീസിലെ സിസ്റ്റം ക്രാഷ് ആയി റീബൂട്ട് ചെയ്യുമ്പോള്‍ ഒരു എം.ടി തിരക്കഥയിലെ 3-4 സീന്‍ വായിച്ചു തീര്‍ത്തിട്ടുണ്ട്. എന്റെ ജീവിതത്തിലെ ഏറ്റവും നല്ല വായനയുടെ വര്‍ഷമാണിത്. ഏകാന്ത വായനയുടെ ഒരു വര്‍ഷം. ഈ പോസ്റ്റ് എന്റെ വായനയെ കുറിച്ചല്ല മറിച്ച് ഞാന്‍ വായിച്ച മലയാളത്തിലെ ചില നല്ല പുസ്തകങ്ങളെ കുറിച്ചാണ്. എന്റെ ഈ ലിസ്റ്റ് നിങ്ങള്‍ക്കും സഹായകരമാവട്ടെ.<br /><br /><a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/_zpaAHMlsZmE/SzNO5baoTxI/AAAAAAAAIDg/PjYHy9dR7Ag/s1600-h/books.jpg"><img style="margin: 0px auto 10px; display: block; text-align: center; cursor: pointer; width: 253px; height: 320px;" src="http://3.bp.blogspot.com/_zpaAHMlsZmE/SzNO5baoTxI/AAAAAAAAIDg/PjYHy9dR7Ag/s320/books.jpg" alt="" id="BLOGGER_PHOTO_ID_5418761525175799570" border="0" /></a><br /><b>കോഫീഹൌസിന്റെ കഥ </b>ഇന്ത്യന്‍ കോഫീ ഹൌസില്‍ നിന്ന് നമ്മള് കുടിക്കാറുള്ള കാപ്പി പോലെ മധുരവും സ്വാദേറിയതുമായ ഒരു രചനയാണ്. ഈ പുസ്തകം കോഫീഹൌസിന്റെ ജീവചരിത്രമാണ്. കുത്തക സ്ഥാപനങ്ങള്‍ക്കിടയില്‍ എങ്ങനെ തൊഴിലാളികളാല്‍ പടുത്തുയര്‍ത്തപ്പെട്ട ഒരു സ്ഥാപനം ഉയര്‍ന്നു വന്നു എന്ന് അതിന്റെ ആദ്യകാല നേതാക്കളിലൊരാളായ <b>നടയ്ക്കല്‍ പരമേശ്വരന് പിള്ള</b> നമ്മുക്ക് കാണിച്ച് തരുന്നു. അടുത്ത തവണ നിങ്ങള്‍ കോഫീ ഹൌസില്‍ കയറി കാപ്പി കുടിക്കുമ്പോല്‍ ഓര്‍ക്കുക സുഹൃത്തേ ആ കാപ്പി കൊണ്ട് തരുന്നയാള്‍ പോലും ആ സ്ഥാപനത്തിന്റെ മുതലാളിയാണ്. ചരിത്രത്തില്‍ താല്പര്യമുള്ള ആര്‍ക്കും ഈ പുസ്തകം ഒരു മുതല്‍ക്കൂട്ടാണ്. </span><span style="font-size:110%;"><br /><br />ഞാന്‍ വായിച്ച മറ്റൊരു ജീവചരിത്ര ഗ്രന്ഥം <b>സഖാവ് </b>ആണ്. ടി.വി.കൃഷ്ണന് എഴുതിയ സഖാവ് പി. കൃഷ്ണപ്പിള്ളയുടെ ജീവചരിത്രമാണത്. ഈയെമ്മെസ്സിനും ഏ കെ ജിക്കും മുന്‍പേ കേരള രാഷ്ട്രീയചരിത്രത്തില്‍ നടന്നു മറഞ്ഞ കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റാണ് സഖാവ്. അന്നും ഇന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഒരു സഖാവേയുള്ളൂ, അത് സഖാവ് പി കൃഷ്ണപ്പിള്ളയാണ്. അദ്ദേഹത്തിന്റെ സംഘാടന പാടവവും നിസ്വാര്‍ത്ഥ മനോഭാവവും ഇന്നത്തെ കമ്മ്യൂണിസ്റ്റ് പാര്ട്ടിക്കാര് ഒന്ന് പഠിച്ചെടുക്കേണ്ടത് തന്നെയാണ്. അതില്‍ വിഷയമാക്കിയിരിക്കുന്ന മറ്റൊന്ന് അത്രയ്ക്കൊന്നും കേട്ടറിഞ്ഞിട്ടില്ലാത്ത അദ്ദേഹത്തിന്റെ പ്രണയവും വിവാഹവുമാണ്. ജയിലിലായിരിക്കുമ്പോള്‍ അദ്ദേഹം ഹിന്ദിയിലെഴുതിയ രഹസ്യരേഖകള്‍, തിരുവിതാകൂര്‍ ദിവാന്റെ രഹസ്യപോലീസിനെ പേടിക്കാതെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാര്‍ക്ക് മലയാളത്തിലേക്ക് തര്‍ജ്ജിമ ചെയ്തു കൊടുത്ത തങ്കമ്മയെയാണ് അദ്ദേഹം വിവാഹം കഴിക്കുന്നത്. തന്നോടൊപ്പമുള്ള ജീവിതം വിഷമകരവും, വ്യത്യസ്തവുമായിരിക്കുമെന്ന് പറഞ്ഞ് ഒരാണും ഒരു പെണ്ണിനെ തന്റെ ജീവിതത്തിലേക്ക് കൈപിടിച്ചാനയിച്ചിട്ടുണ്ടാവില്ല. എന്നാല്‍ സഖാവ് അങ്ങനെയാണ് ചെയ്തത്. പാര്‍ട്ടിക്ക് ശേഷം മാത്രമായിരുന്നു സഖാവിന് എന്തും.<br /><br />നോവലുകളില്‍ ഞാന്‍ വായിച്ചത് ഉറൂബിന്റെ <b>സുന്ദരികളും സുന്ദരിമാരും</b>, പൊറ്റെക്കാടിന്റെ <b>വിഷകന്യക</b>, കൊച്ചുബാവയുടെ <b>വൃദ്ധസദനം</b>, കെ. പി രാമനുണ്ണിയുടെ <b>സൂഫി പറഞ്ഞ കഥ</b> എന്നിവയാണ്. പിന്നെ ഒരു പുനര്‍വായനയായി എം.ടി യുടെ <b>കാലം</b>.</span><br /><span style="font-size:110%;"><br /><b>സുന്ദരികളും സുന്ദരിമാരും </b>ഒരു ക്ലാസിക്ക് എന്ന് വിശേഷിപ്പിക്കാവുന്ന ഗ്രന്ഥമാണ്. ഖസാക്കിനും, ആള്‍ക്കൂട്ടത്തിനും, രണ്ടാമൂഴത്തിനുമൊപ്പമാണ് അതിന്റെ സ്ഥാനം. ഒരു പക്ഷേ ഒരു കാലഘട്ടത്തിന്റെ കഥ ഇത്ര ഭംഗിയായി അനാവരണം ചെയ്യുന്ന കൃതി മലയാളത്തില്‍ വേറെ ഉണ്ടോ എന്ന് എനിക്കറിയില്ല. മാപ്പിള ലഹള മുതല്‍ സ്വാതന്ത്ര്യാനന്തര കാലം വരെ ഒരു ഗ്രാമത്തിന്റെയും ഒരു പറ്റം ജനതയുടെയും കഥ പറയുന്നു <b>ഉറൂബ്</b> ഇതില്‍. ഏതര്‍ത്ഥത്തില്‍ മലയാള സാഹിത്യത്തിലെ ഒരു must read. <b><br /><br />വിഷകന്യക</b>യിലൂടെ എസ്. കെ. പൊറ്റക്കാട് കാട് വെട്ടി തെളിച്ച് പൊന്നു വിളയിച്ച ഒരു ധീര ജനതയുടെ കഥ പറയുന്നു. അവര്‍ തിരുവിതാകൂര്‍ വിട്ടു മലബാറിലേക്ക് വന്നവരാണ്. ആ തരിശുഭൂമിയെ സസ്യ ശ്യാമളമാക്കാന്‍ വന്ന മനുഷ്യരെ പക്ഷേ ഭൂമി അത്ര പെട്ടന്ന് അടുപ്പിക്കുന്നില്ല. പ്രതികൂല കാലാവസ്ഥയിലും പ്രകൃതിയിലും രോഗാതുരരായി അവര്‍ ഭൂമിയോട് പോരാടികൊണ്ടിരിക്കുന്നു. ആ മനുഷ്യരുടെയും ഭൂമിയുടെയും കഥയാണ് <b>വിഷകന്യക</b>.<br /><br />മരണത്തിന് കീഴടങ്ങും മുമ്പ് <b>കൊച്ചുബാവ</b> എഴുതിയ ഏറ്റവും മികച്ച സൃഷ്ടിയാണ് <b>വൃദ്ധസദനം</b>. രണ്ടാം ഭാര്യയുടെ നിര്‍ബന്ധത്തിന് വഴങ്ങി വൃദ്ധസദനത്തിലെത്തുന്ന സിറിയക് ആന്റണി എന്ന അന്‍പത്തിയഞ്ചുകാരന്റെ കാഴ്ചപ്പാടിലൂടെയാണ് ഈ നോവല്‍ എഴുതിയിരിക്കുന്നത്. ആ വൃദ്ധസദനത്തില്‍ നടക്കുന്ന കാര്യങ്ങളും സിറിയക്കില്‍ അത് ഉണ്ടാകുന്ന പ്രയാസങ്ങളും ദുഖങ്ങളും ആണ് ഇതില്‍ പ്രതിപാദിച്ചിരിക്കുന്നത്. പല സ്ഥലത്തും നമ്മളെ കണ്ണീരണിയിക്കുന്നു വൃദ്ധസദനം.<br /><b><br />സൂഫി പറഞ്ഞ കഥ</b> ഒരു മിത്തിനെ ആധാരമാക്കിയുള്ള നോവലാണ്. പൊന്നാന്നി കടപ്പുറത്ത് വന്ന ജാറത്തിലെ ബീവി ഒരു ഹിന്ദു വീട്ടിലെ പെണ്കുട്ടിയാണെന്നുള്ള മിത്തില്‍ നിന്നാണ് ഈ കഥയൊരുങ്ങുന്നത്. കാര്‍ത്തിയെന്ന പെണ്‍കുട്ടിയുടെ കഥ അങ്ങനെയാണ് <b>രാമനുണ്ണി </b>അഴിച്ചു വിടുന്നത്. അവള് ഭഗവതിയുടെ ഒരു അവതാരമാണോ എന്നു അവളുടെ കാരണവരായ ശങ്കു മേനോന് ഭയക്കുന്നുണ്ട്. അങ്ങനെയിരിക്കെയാണ് പീത്താന്‍ മാമൂട്ടി കച്ചവടത്തിനായി ശങ്കുമേനോന്റെ അടുത്ത് എത്തുന്നത്. കാര്‍ത്തി അയാളില്‍ ആകൃഷ്ടയാവുകയും പിന്നീട് അയാളോടൊപ്പം ഇറങ്ങിപ്പോവുകയും ചെയ്യുന്നു. കലിമ ചൊല്ലി ഇസ്ലാമായ കാര്‍ത്തിക്ക് എല്ലാ ആഗ്രഹങ്ങളും മാമൂട്ടി നിറവേറ്റി കൊടുക്കുന്നു. ഭഗവതിയുടെ ഒരമ്പലം വേണമെന്നുള്ള ആഗ്രഹം വരെ. അവിടെ നിന്നാണ് സംഭവങ്ങള്‍ കൂടുതല്‍ സംഘര്‍ഷഭരിതമാവുന്നത്. <b>സൂഫി പറഞ്ഞ കഥ രാമനുണ്ണി</b>യുടെ ആദ്യ നോവലാണ്. ഈ നോവലാണ് പ്രിയനന്ദന്റെ അടുത്ത സിനിമ.<br /><br />കഥകളുടെ ഒരു കൂമ്പാരം തന്നെ ഈ വര്‍ഷം വായിച്ചു തീര്‍ന്നിരിക്കണം. ഒ. വി. വിജയന്, അക്ക്ബര്‍ കക്കട്ടില്‍, മാധവിക്കുട്ടി, ലളിതാംബിക അന്തര്‍ജനം, യു പി ജയരാജ്, എം. പി. നാരായണപ്പിള്ള, ഐതിഹ്യമാല. അങ്ങനെ ഒരുപാട് ഒരുപാട്. വിജയന്റെ <b>പറയൂ ഫാദര്‍ ഗോണ്‍സാലസ്സും</b>, നാരായണപ്പിള്ളയുടെ <b>കള്ളനും </b>ഒക്കെ മനസ്സിനെ ഇപ്പോഴും വേദനിപ്പിക്കുന്നു. ഐതിഹ്യമാല എനിക്ക് പഴയ മിത്തുകളെ തിരിച്ചു തരുന്നു. അക്ക്ബര്‍ കക്കട്ടിലിന്റെ എല്ലാ കഥകളും എന്റെ ഭാഷയുടെ മണമുള്ളതാണ്. അതിലെ വടകര ഭാഷ എന്നെ വീണ്ടും വീണ്ടും നാട്ടിലെ ഇടവഴിയില്‍ എത്തിക്കുന്നു. മാതൃഭൂമി ആഴ്ചപതിപ്പില്‍ വന്ന വൈശാഖന്റെ <b>സൈലന്‍സര്‍</b> ആണ് ഹൃദയത്തില്‍ തട്ടിയ മറ്റൊരു കഥ. ഫ്ലാറ്റില്‍ ചെടികളെ വളര്‍ത്തിയ മനുഷ്യന്റെ കഥ പറഞ്ഞ് സുസ്മേഷ് ചന്ത്രോത്തും എന്നെ ഞെട്ടിച്ചു. മാധവിക്കുട്ടിയുടെ <b>ബാല്യകാലസ്മരണകള്‍</b> അവരുടെ മരണത്തിന് ശേഷം വീണ്ടും വായിച്ച് ആത്മസംതൃപ്തിയടഞ്ഞു. അത്രയും ലളിതമായ സ്മരണകള്‍ എനിക്കില്ലല്ലോ!<br /><br />തിരക്കഥകളില്‍ എന്റെ പ്രിയപ്പെട്ട <b>എം.ടി</b>., <b>പത്മരാജന്</b>, പിന്നെ <b>ഗുല്‍മോഹര്‍ </b>എഴുതിയ <b>ദീദി ദാമോദരന്‍ </b>എന്നിവരെയായിരുന്നു വായിച്ചത്. എം.ടിയുടെ<b> ഒരു വടക്കന്‍ വീരഗാഥയും</b>, <b>വാരിക്കുഴിയും</b>,<b> ഓപ്പോളും </b>ഒരു പുതിയ അനുഭൂതി പകര്‍ന്നു തന്നു. <b>ഒരു ചെറുപുഞ്ചിരി </b>എന്ന പുസ്തകം ഒരു ചെറുകഥയില്‍ നിന്ന് എങ്ങനെ ഒരു നല്ല തിരക്കഥ ഉണ്ടാക്കാമെന്ന് പഠിപ്പിച്ചു തന്നു. ഗുല്‍മോഹര്‍ എന്ന തിരക്കഥയില്‍ നിന്നും ഒത്തിരി വ്യത്യസ്തമാണ് ഗുല്‍മോഹര്‍ എന്ന സിനിമ. ഒരു സംവിധായകന് ഒരു തിരക്കഥാകൃത്തിനോട് ചേരുമ്പോളാണ് സിനിമ മികച്ചതാകുന്നത് എന്നത്തിന്റെ ഉത്തമ ഉദ്ദാഹരണമാണ് ഗുല്‍മോഹര്‍ എന്ന സിനിമയും തിരക്കഥയും. തിരക്കഥയില്‍ രഞ്ജിത്തിന്റെ ഇന്ദുചൂഢന് പോലീസിനാല്‍ പിടിക്കപ്പെട്ട് ജയിലിലെത്തുമ്പോല്‍ സിദ്ദിഖിന്റെ ഹരികൃഷ്ണന് (രണ്ടു പേരും നക്സലൈറ്റുകളാണ്) താനാണ് അവനെ ഒറ്റികൊടുത്തതെന്ന് പറയുന്നുണ്ട്. അതിന്റെ കാരണമോ, രണ്ടു പേരും ഇഷ്ടപ്പെട്ട പെണ്‍കുട്ടി ഇന്ദുചൂഢനെയാണ് സ്നേഹിച്ചിരുന്നത് എന്നതാണ്. വളരെ ബാലിശമായ ഒരു സീനായിരുന്നു അത്. ഒരു പെണ്ണിനു വേണ്ടി തന്റെ സുഹൃത്തും കൂടപ്പിറപ്പെന്ന് കരുതുന്നതുമായ ഒരാളിനെ ഒറ്റുകൊടുക്കുകയെന്നത് ഒട്ടും യുക്തിക്ക് നിരക്കുന്നതല്ല, പ്രത്യേകിച്ചും ചെയ്യുന്നത് ഒരു നക്സലൈറ്റ് ആകുമ്പോള്‍. സിനിമയില്‍ അങ്ങനെയൊന്നില്ല. പകരം -“<i>ഒത്തിരി പറയാന്‍ ബാക്കിയുണ്ട് നമുക്കിടയില്‍</i>” എന്ന ഹരികൃഷ്ണന്റെ ഒരു വാചകം മാത്രമെ ഉള്ളൂ. അത് പ്രണയത്തെകുറിച്ചോ, രാഷ്ട്രീയത്തെ കുറിച്ചോ എന്തുമാകാം.<br /><br />ഈ കൊല്ലത്തെ ആകെയുള്ള പുസ്തകവായനയല്ല ഇത്. കുറച്ച് <a href="http://chall-dhanno.blogspot.com/2009/12/year-of-solitary-reading.html">ഇംഗ്ലീഷ് പുസ്തകങ്ങളും ഞാന്‍ വായിച്ചിട്ടുണ്ട്</a>. വാങ്ങിച്ചുകൂട്ടുന്ന പുസ്തകകൂട്ടങ്ങള്‍ വായിച്ചു തീര്‍ക്കാന്‍ ഞാന്‍ പാടുപെടുമ്പോള്‍ ഈ ക്രിസ്തുമസ് - പുതുവത്സര സമയത്ത് എനിക്കു അലെക്സിസ്സ് പറഞ്ഞത് പോലെ ഒന്നേ പറയാനുള്ളൂ. നിങ്ങള്‍ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ വാങ്ങി കൊടുക്കുമ്പോള്‍ പുസ്തകങ്ങള്‍ വാങ്ങിച്ചു കൊടുക്കൂ. അവരില്‍ നല്ല വായനാശീലം വളര്‍ത്താന്‍ ശ്രമിക്കൂ. കാരണം ഓരോ വായനയിലും നിങ്ങള്‍ കാണുന്നത് ഓരോ ലോകമാണ്, പുതിയ മനുഷ്യരാണ്.<br /><br />അതിനാല്‍ വായിക്കുക, വളരുക.<br /><br /><span style="font-weight: bold;">എല്ലാവര്ക്കും എന്റെ ക്രിസ്തുമസ് പുതുവത്സരാശംസകള്‍</span><br /><br />P.S. ചിത്രം -<a href="http://martinsdebarros.com/"> Andre Martins de Barros</a></span>Dhanush | ധനുഷ്http://www.blogger.com/profile/09661290502605302766noreply@blogger.com7tag:blogger.com,1999:blog-8347703947638921309.post-71226438679731267862009-12-18T19:39:00.009+05:302009-12-23T14:16:17.568+05:30സ്ഥാപനവല്ക്കരിക്കപ്പെടുന്ന ജീവിതങ്ങള്‍<div xmlns="http://www.w3.org/1999/xhtml"><span style="font-size:110%;">“ദി ഷൊഷാങ്ക് റിഡംപ്ഷന്” എന്ന സിനിമയില്‍ ഒരു രംഗമുണ്ട്. ജയില്‍ പുള്ളിയും ലൈബ്രേറിയനുമായ ബ്രൂക്സിക്ക് പരോള്‍ ലഭിച്ചതറിഞ്ഞ് അനുമോദിക്കാന്‍ ചെല്ലുന്ന ഹേവുഡ് എന്ന തടവുകാരനെ ബ്രൂക്സി കത്തി കൊണ്ട് കുത്താന്‍ ശ്രമിക്കുന്നു. അതിനു ശേഷം ഉള്ള സീന്‍ ഇപ്രകാരമാണ്.<br /></span><div style="text-align: center;"><span style="font-size:100%;">*****<br /></span></div><span style="font-size:100%;"><b>Scene 104 :</b><br /><br /><b>ANDY </b>: I just don't understand what happened in there, that's all.<br /><br /><b>HEYWOOD </b>: Old man's crazy as a rat in a tin s***house, is what.<br /><br /><b>RED</b>: Heywood, enough. Ain't nothing wrong with Brooksie. He's just <b>institutionalized</b>, that's all.<br /><br /><b>HEYWOOD</b>: Institutionalized, my a**.<br /><br /><b>RED</b>: Man's been here fifty years. <b>This place is all he knows. In here,he's an important man, an educated man. A librarian. Out there, he's nothing but a used-up old con with arthritis in both hands.</b> Couldn't even get a library card if he applied. You see what I'm saying?<br /><br /><b>FLOYD</b>: Red, I do believe you're talking out of your a**.<br /><br /><b>RED</b>: Believe what you want. These walls are funny. First you hate 'em, then you get used to 'em. After long enough, you get so you depend on 'em. That's "<b>institutionalized</b>."<br /><br /><b>JIGGER</b>: S***. I could never get that way.<br /><br /><b>ERNIE</b>: (softly) Say that when you been inside as long as Brooks has.<br /><br /><b>RED</b>: Goddamn right. They send you here for life, and that's just what they take. Part that counts, anyway.<br /><br /></span><div style="text-align: center;"><span style="font-size:100%;">*****<br /><br /></span></div><span style="font-size:110%;">റെഡ് പറയുന്ന <b>ഇന്‍സ്റ്റിറ്റൂഷ്യനലൈസ്ഡ്</b> എന്ന ഇംഗ്ലീഷ് വാക്കിന് മലയാളത്തില്‍ പറയുക സ്ഥാപനവല്‍ക്കരണം എന്നാകും. ഇതിന്റെ അര്‍ത്ഥം ഒരാള്‍ ഒരേ സ്ഥാപനത്തില്‍ അകപ്പെട്ട് ആ സ്ഥാപനത്തിന്റെ ചുറ്റുപാടുകളുമായി ഇണങ്ങി അവിടെ തന്നെ ജീവിതകാലം മുഴുവന്‍ കഴിച്ചു കൂട്ടുക എന്നാണ്. ആ സമയത്ത് അയാള്‍ക്ക് തന്റെ ഔദ്യോഗികപരമായ കാര്യത്തില്‍ യാതൊരു ഉയര്‍ച്ചയും കിട്ടുന്നില്ല. ബ്രൂക്സി കാലാകാലങ്ങളായി ജയിലില്‍ ലൈബ്രേറിയനായിരുന്നു. ജയിലിനു പുറത്തിറങ്ങിയാല്‍ അയാള്‍ ഒന്നുമല്ല.<br /><br />ഇങ്ങനെ സ്ഥാപനവല്‍ക്കരിക്കപ്പെട്ട്, പിന്നെ രാജി വച്ച ഒരാളെ എനിക്കറിയാം. ഒരു സ്വകാര്യ ഐ. ടി. സ്ഥാപനത്തില്‍ 9 വര്‍ഷത്തോളം അയാള്‍ ജോലിയെടുത്തിരുന്നുവെങ്കിലും അവസാന കുറച്ചു വര്‍ഷങ്ങളായി അയാള്‍ ഒരു shell -ല്‍ അകപ്പെട്ടിരിക്കുകയായിരുന്നു. എന്നും ചെയ്യുന്ന ഒരേ ജോലി, യാതൊരു താല്പര്യവുമില്ലാതെ അയാള്‍ ചെയ്തു പോന്നു. പുതിയതായി എന്തെങ്കിലുമൊക്കെ ചെയ്യണമെന്നോ, എന്തെങ്കിലുമൊക്കെ പഠിക്കണമെന്നൊ ആഗ്രഹമില്ലാതെ, ഒരു ശുഷ്ക്കാന്തിയുമില്ലാതെ ജോലി ചെയ്ത് സമയം തള്ളിനീക്കിയിരുന്ന ഒരു കാലമുണ്ടായി അയാള്‍ക്ക്. അതിനാല്‍ തന്നെ ആ സ്ഥാപനത്തിനു അയാള്‍ ഒരിക്കലും ഒരു മുതല്‍ക്കൂട്ടായിരുന്നില്ല. ഒരു പക്ഷേ തന്റെ ജോലി വളരെ സുരക്ഷിതമാണെന്ന് കരുതിയത് കൊണ്ടാകാം അങ്ങനെ ഒരു shell-ല്‍ അകപ്പെട്ടത്. അതല്ലെങ്കില്‍ സ്ഥാപനം നല്കുന്ന ഒരു ഫീല്‍ ആകാം. അറിയുന്ന സഹപ്രവര്‍ത്തകര്‍, അറിയുന്ന മേലധികാരി, തന്റെ തൊഴിലില്‍ താന്‍ മോശമില്ല എന്ന അയാളുടെ തോന്നല്‍ - ഇതുകൊണ്ടൊക്കെയാവാം അങ്ങനെയൊരു ഫീല്‍ വന്നത്. തന്റെ തൊഴിലില്‍ താന്‍ മോശമില്ല എന്ന അയാളുടെ തോന്നല്‍ ഒരിക്കലും ശരിയായിരുന്നില്ല. ഒരു പക്ഷേ അയാള്‍ ആ സ്ഥാപനത്തില്‍ മാത്രമേ മോശമല്ലാതിരുന്നിട്ടുണ്ടാവുള്ളൂ. ആ “ഷൊഷാങ്കാ“വുന്ന സ്ഥാപനത്തില്‍ അയാള്‍ പുലി ആയിരുന്നിരിക്കും; അയാള്‍ ചെയ്യുന്നത് തെറ്റാണെന്ന് അറിയുന്ന ഒരാള്‍ വരുന്നത് വരെ, അല്ലെങ്കില്‍ തന്റെ തലയ്ക്ക് മുകളില്‍ ഒരു ഡമോക്ലിസ്സിന്റെ വാള് തൂങ്ങുന്നത് വരെ . എന്തിനും ഏതിനും ജനം പരസ്പരം മത്സരിക്കുന്ന ഈ കാലത്ത് അത് ഏത് നിമിഷവും സംഭവിച്ചേക്കാം.<br /><br />അങ്ങനെ സംഭവിച്ച ഒരു സാഹചര്യത്തിലായിരിക്കാം അയാള്‍ രാജി വച്ചത്. അയാള്‍ രാജി വച്ചുവെന്നറിഞ്ഞ് ഞാന്‍ ഒരര്‍ത്ഥത്തില്‍ സന്തോഷിക്കേണ്ടതാണ്. ഒരു പക്ഷേ <b>റെഡി</b>നെ പോലെ അയാള്‍ക്കും താന്‍ വീണ്ടും <b>ഇന്‍സ്റ്റിറ്റൂഷ്യനലൈസ്ഡ്</b> ആകുന്നതില്‍ നിന്ന് രക്ഷപ്പെട്ടേക്കാം. പക്ഷേ ഞാന്‍ ഭയക്കുന്നു, അങ്ങനെ ഒന്ന് സംഭവിക്കുമോ എന്ന്. തന്റെ തൊഴിലില്‍ പാണ്ഡിത്യപരമായോ സാമ്പത്തികപരമായോ സ്ഥാനാനുബന്ധമായോ വളര്‍ച്ച മുരടിച്ച്, ഒരാള്‍ ഒരു സ്വകാര്യ സ്ഥാപനത്തിലും, ഒരു കാലത്തിനപ്പുറം ജോലി ചെയ്യാന്‍ പാടില്ല എന്നാണ് എന്റെ അഭിപ്രായം. അങ്ങനെ ആ സ്ഥാപനം ഒരാളെ പാലൂട്ടിയും തേനൂട്ടിയും വളര്ത്തുന്നുണ്ടാകും. അപ്പോള്‍ അയാള്‍ താനറിയാതെ സ്ഥാപനവല്‍ക്കരിക്കപെട്ടുകൊണ്ടിരിക്കുകയാണ്. റെഡ് പറഞ്ഞ പോലെ ഇന്‍സ്റ്റിറ്റൂഷ്യനലൈസ്ഡ് ആവുകയാണ്<b>. </b>എന്നെങ്കിലുമൊരിക്കല്‍ ബ്രൂക്സിയെപ്പോലെ പരോള്‍ ലഭിച്ച് ലോകത്തിന് പുറത്തേക്ക് ഇറങ്ങുമ്പോഴാണ് താന്‍ ചെയ്തിരുന്നത് ഒന്നുമല്ലന്നും ലോകം ഒത്തിരി മാറിയിട്ടുണ്ടെന്നും മനസ്സിലാകുക. അന്ന് ഒരു പക്ഷേ താന്‍ ചെയ്യുന്ന തൊഴിലില്‍ ലോകത്തോടപ്പം ഓടിയെത്താനായില്ലെന്നു വരും.<br /><br />തന്റെ പുതിയ സ്ഥാപനത്തില്‍ അയാള്‍ ബ്രൂക്സിയെപ്പോലെ ആകാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാന്‍ മാത്രമേ എനിക്കാവുകയുള്ളൂ.<br /><br />നന്ദി - ഇന്‍സ്റ്റിറ്റൂഷ്യനലൈസ്ഡ് എന്ന പദത്തിന് സമാനമായ മലയാള വാക്ക് കണ്ടുപിടിച്ച് തന്ന സുഹൃത്തുക്കളായ പ്രസീദിനും തുഷാരക്കും.<br /></span></div>Dhanush | ധനുഷ്http://www.blogger.com/profile/09661290502605302766noreply@blogger.com3tag:blogger.com,1999:blog-8347703947638921309.post-29666141418797522132009-12-17T22:52:00.006+05:302009-12-18T09:58:39.851+05:30ഓക്കാനം<div xmlns="http://www.w3.org/1999/xhtml"><span style="font-size:110%;">അവന്റെ എക്ലിപ്പ്സിലെ*<br />കുത്തഴിഞ്ഞ കോഡ് കണ്ടപ്പോഴാണ്<br />എനിക്കാദ്യമായി ഓക്കാനം വന്നത്.<br />അന്നാണ് ഞാന്‍<br />ഒരമ്മയായെന്നറിഞ്ഞത്.<br />കോഡുകളുടെ തലതൊട്ടമ്മ.<br /><br />*എക്ലിപ്പ്സ് - സോഫ്റ്റ്വയര് ഡെവലപ്പ്മെന്റിനായി ഉപയോഗിക്കുന്ന ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാം<br /></span></div>Dhanush | ധനുഷ്http://www.blogger.com/profile/09661290502605302766noreply@blogger.com2tag:blogger.com,1999:blog-8347703947638921309.post-89367580690129616752009-12-11T19:32:00.004+05:302009-12-11T19:40:31.056+05:30ബ്ലോഗ് പക<div xmlns="http://www.w3.org/1999/xhtml"><span style="font-size:110%;">അവള് പറഞ്ഞു -<br /> എന്റെ ബ്ലോഗ് പോസ്റ്റില്‍<br /> ഒരിക്കലും കമന്റിടാത്ത<br /> നിന്നോടെനിക്ക് പകയാണ്<br /> ഒടുങ്ങാത്ത ആനപ്പക<br /> തണുത്തുറഞ്ഞ ഈ<br /> വൃശ്ചിക രാത്രിയില്‍<br /> സ്നേഹിച്ചു നിന്നെ<br /> ഞാന്‍ കൊന്നിടട്ടേ<br /><br />അവന് പറഞ്ഞു -<br /> എങ്കില്‍ ഈ രാവ്<br /> പുലരുമ്പോള്‍<br /> ഞാനാവട്ടെ<br /> ബ്ലോഗുലകത്തിന്<br /> ആദ്യ രക്തസാക്ഷി <br /></span></div>Dhanush | ധനുഷ്http://www.blogger.com/profile/09661290502605302766noreply@blogger.com8tag:blogger.com,1999:blog-8347703947638921309.post-11709407442720451982009-12-07T15:16:00.008+05:302009-12-09T15:18:28.707+05:30ഒറ്റ-യാനയെ കണ്ട നിമിഷത്തില്‍..<div xmlns="http://www.w3.org/1999/xhtml"><span style="font-size:110%;">ഇതൊരു മറു പോസ്റ്റാണ്. പീകുട്ടിയുടെ <a href="http://pyarisingh.blogspot.com/2009/12/blog-post.html">“ഹേ.. ഒറ്റയാന്.. സേ ചീസ്..”</a> എന്നതിന്റെ മറുപോസ്റ്റ്. അവളുടെ പോസ്റ്റില്‍ കമന്റിടാനായി തുടങ്ങിയതാണ്. എഴുതി വന്നപ്പോള്‍ ഞാന്‍ കരുതി ഇതൊരു പോസ്റ്റാക്കാമെന്ന്. അങ്ങനെ ജന്മമെടുത്താണിവന്‍. വയനാടന്‍ കാടുകളില്‍ ഞാന്‍ ഒറ്റയാനെ കണ്ട കഥ. അഥവാ ഒറ്റയാനയെ കണ്ട കഥ.<br /><br />അന്നൊരു ലോങ്ങ് വീക്കെന്റിന്റെ തുടക്കത്തില്‍ ഒരിക്കല്‍ ഞാനും റെഡും (എന്റെ ബൈക്ക്) കൂടി നാട്ടിലോട്ട് തിരിച്ചു. നമ്മുടെ മുത്തങ്ങ വനാന്തരങ്ങളെത്താനായപ്പൊള്‍ റോഡില്‍ ഒരു ബ്ലോക്ക്. നോക്കുമ്പോള്‍ അങ്ങകലെ നില്ക്കുന്നു ഒരു കൊച്ചു ഒറ്റയാന്. കാറുകള്‍ കൂട്ടത്തോടെ നിറുത്തിയിട്ടിരിക്കുന്നു. അതിനു മുകളിലൂടെ അവന്റെ നെറ്റി മാത്രമെ എനിക്ക് കാണാനകുന്നു.ചിലര്‍ പടമൊക്കെ എടുക്കാന്‍ നോക്കുന്നുണ്ട്. ഞാന്‍ ഒന്നു പേടിച്ചു. ഒന്നാമത് ഞാന്‍ മറ്റുള്ളവരെ പോലെ കാറില്‍ അല്ല. ആ കശ്മലന് വന്ന് എന്നെ ഒരു തട്ട് അങ്ങട്ട് തട്ടിയാല്‍ ഞാനും റെഡും വീരപ്പന്റെ പൊരേല് കെടക്കും. പിന്നെ ഞാനാണെങ്കില്‍ വലിയ വീരവാദം മുഴക്കിയിട്ടൊക്കെയാ നാട്ടിലേക്ക് ബൈക്ക് എടുത്ത് പോന്നത്. ലോകനാര്‍കാവിലമ്മെയെ മനസ്സില്‍ ധ്യാനിച്ച് എത്ര സ്പീഡില്‍ റെഡിനെ കീച്ചിയാല്‍ അവനെ കടന്നു കിട്ടാമെന്ന് ആലോചിച്ചു. അന്നാണെങ്കില്‍ ഇന്നത്തെ പോലെ K&N എയര്‍ ഫില്‍റ്ററൊന്നും ഘടിപ്പിച്ചിട്ടില്ല. മാത്രവുമല്ല ഹിമാലയന്‍ ഒഡീസ്സിക്ക് ശേഷം പുള്ളിങ്ങ് ഒക്കെ ഒന്നു മോശമാ. ആരും ഒട്ടു മുന്നോട്ട് എടുക്കുന്നുമില്ല. ആനയെ കാണാത്ത കെഴങ്ങന്മാര്‍ ഹോണ്‍ ഒക്കെ അടിച്ച് അതിനെ പേടിപ്പിക്കുന്നുണ്ട്. എവിടെ!! ആനയ്ക്കുണ്ടോ വല്ല കൂസലും.<br /><br />അപ്പൊഴതാ പിന്നില്‍ നിന്ന് ഒരു പിയാജിയൊ അപ്പേ വരുന്നു. സംഭവം ഫുള്‍ ലോഡാണ്. ഗൂഡല്ലൂരില്‍ നിന്നുമുള്ള പച്ചക്കറികളുമായി വയനാട്ടിലേക്ക് പോവുകയാണ്. ടിയാന് സധൈര്യമാണ് കടന്നു വരുന്നത്, ടാറ്റായുടെ ഏസ് ആഡിലെ പോലെ നിങ്ങളുടെ സ്വന്തം കുട്ടിയാന എന്നും പറഞ്ഞോണ്ട്. അതെങ്ങാനും ആന തട്ടിയിട്ടാല്‍ നമ്മുടെ നാട്ടുകാര്‍ എന്ത് കഴിക്കുമെന്നാലോചിച്ചു ഞാന്‍ വികാരവിജൃംഭിതനായി. അതിനാല്‍ ഞാന്‍ ആ ആട്ടൊയിലെ ആള്‍ക്കാരോട് പറഞ്ഞു <br /><br />-“<i>ചേട്ടാ മുന്നില്‍ ആനയുണ്ട്</i>”. <br /><br />അപ്പോ ചേട്ടന് ഒന്ന് പുറത്തേക്ക് നോക്കിയിട്ട് -“<i>അതിവിടുത്തെ ഫൊറസ്റ്റുകാരുടെ കുട്ടിയാനയാന്ന്. അതൊന്നും ചെയ്യില്ല, ങ്ങള് ധൈര്യായിറ്റ് പോയീന്ന്</i>.”<br /><br />ഹോ എനിക്കപ്പോഴുണ്ടായിരുന്ന ചമ്മലും ആശ്വാസവും പിന്നീടൊരിക്കലും ഉണ്ടായിട്ടില്ല. പിന്നെ ഞാന്‍ ബൈക്ക് സ്റ്റാര്‍ട്ടാക്കി പതുക്കെ അപ്പേ ചേട്ടന്റെ പിന്നാലെ കുതിച്ചു. ആനയോടടുത്തപ്പോള്‍ ഞാന്‍ കണ്ടു ഒരു കൊച്ചു കുട്ടിയാനയെ, കഴുത്തില്‍ ഒരു മണിയും കാലില്‍ ഒരു ചങ്ങലയും. പാവം. ഇവനെയാണല്ലോ ഞാന്‍ പേടിച്ചു നിന്നത്. അപ്പോഴെക്കും വിനോദയാത്രക്കാര്‍ എന്റെ ധൈര്യം കണ്ടിട്ടാവണം പിറകെ വന്നു തുടങ്ങി.<br /><br />എന്റെ ധൈര്യത്തിന്റെ കഥ എനിക്കു മാത്രമറിയാവുന്നത് കൊണ്ടും അവര്‍ക്ക് ഞാനും ആട്ടോ ചേട്ടനും മലയാളത്തില്‍ സംസാരിച്ചത് മനസ്സിലാവാഞ്ഞത് കൊണ്ടും ഒരു ചിരി എനിക്ക് പാസ്സാക്കാന്‍ സാധിച്ചു. ആ ചിരിയുടെ ഒരു പകുതി പുച്ഛരസവും മറുപകുതി ചമ്മല് രസവും കലര്‍ന്നതായിരുന്നു<br /></span></div>Dhanush | ധനുഷ്http://www.blogger.com/profile/09661290502605302766noreply@blogger.com3tag:blogger.com,1999:blog-8347703947638921309.post-57567243847822037452009-11-30T10:02:00.004+05:302009-12-09T15:18:58.694+05:30ക്ഷോഭം<div xmlns="http://www.w3.org/1999/xhtml"><span style="font-size:110%;">പ്രണയത്തിന്റെ<br />നിശബ്ദമാം തലോടല്‍<br />ഏറ്റപ്പോള്‍<br />അവന് ക്ഷോഭിച്ചു<br /><br />അവളെന്തേ ഇന്നും വന്നില്ല<br />എന്നവന് പരിതപിച്ചു<br /><br />അവന് ഒരു കാമുകനാവുന്നു<br /><br />അവളോ?<br />അവളും ഒന്ന് ക്ഷോഭിച്ചിരുന്നെങ്കില്‍.<br /></span></div>Dhanush | ധനുഷ്http://www.blogger.com/profile/09661290502605302766noreply@blogger.com3tag:blogger.com,1999:blog-8347703947638921309.post-7677994903578555642009-11-18T08:59:00.014+05:302009-12-09T15:19:13.715+05:30നഗരത്തില്‍<span style="font-size:110%;">അവന്റെ മുഴുവന്‍ പേര് ഉമാശങ്കര്‍ കുമാര്‍ എന്നായിരുന്നു. ശങ്കര്‍ എന്ന് അവന്റെ മുതലാളി വിളിക്കുന്നത് കേട്ട് ഞാനും അങ്ങനെയാണ് വിളിച്ചിരുന്നത്. മെലിഞ്ഞ ശരീരം. ഇരുനിറത്തിലുള്ള മുഖത്ത് നിറയെ വസൂരിക്കല പോലുള്ള കറുത്ത പാടുകള്‍.എങ്കിലും കണ്ണുകള്‍ തിളങ്ങി നിന്നു. എനിക്കവനുമായുള്ള പരിചയം തുടങ്ങിയിട്ട് ഒന്നര വര്‍ഷത്തോളമാകുന്നു. അത് തുടങ്ങിയതും വളര്‍ന്നതുമെല്ലാം അവന് പണിയെടുത്തിരുന്ന ബാര്‍ബര്‍ ഷാപ്പിലാണ് - മജെസ്റ്റിക്ക് ഹെയര്‍ കട്ടിംഗ് ഷോപ്പ്. ഞാന്‍ താമസിക്കുന്ന അപ്പാര്‍ട്ട്മന്റ് കോപ്ളക്സിന്റെ അടുത്തുള്ള ജങ്ങ്ഷനിലാണ് കട. പതിനേഴാം നിലയിലെ എന്റെ വീടിന്റെ മട്ടുപാവിലിരുന്നാല്‍ ആ കടയ്ക്ക് മുന്നിലെ തിരക്കും ബഹളവുമെല്ലാം കുറേ കടുകുമണികള്‍ പോലെ കാണാം. കടുകുമണികളുടെ എണ്ണം കുറയുന്ന ചില സായം സന്ധ്യകളിലായിരുന്നു ഞാന്‍ ക്ഷൌരത്തിനായി ആ കടയിലേക്കിറങ്ങിയിരുന്നത്.<br /><br />ആ ബാര്‍ബര്‍ ഷാപ്പ് ഒരിടത്തരം കട മാത്രമായിരുന്നു. മഹാനഗരത്തിന്റെ സമ്പുഷ്ടിയും അത്യാഗ്രഹവും തൊട്ടുതീണ്ടിയിട്ടില്ലാത്ത ഒരു ചെറിയ കട. കണ്ണഞ്ചിപ്പിക്കുന്ന വൈദ്യുതി വെളിച്ചങ്ങളുടെയും കണ്ണാടിച്ചില്ലുകളുടെയും ധാരാളിത്തമില്ലാത്ത ഒരു നല്ല "നായീ കീ ദൂക്കാന്‍"* . എന്റെയീ പ്രായത്തിലും പദവിയിലും ഇതിലും മുന്തിയ സലൂണുകളില്‍ പോകാനുള്ള കഴിവില്ലാഞ്ഞിട്ടല്ല. അവിടെ ചെന്നിരിക്കുമ്പോഴൊക്കെ നാട്ടില്‍ ബാല്യകാലത്ത് അപ്പുണ്ണിയേട്ടന്റെ ബാര്‍ബര്‍ ഷാപ്പാണ് ഓര്‍മ്മ വരിക. അതേ വെളിച്ചവും കണ്ണാടിയും കത്രികകളും. ഗൃഹാതുരതയുടെ തള്ളിച്ചയിലാണല്ലോ നമ്മെളെല്ലാവരും ജീവിക്കുന്നത്. അതും എന്നെ പോലെ ജോലിയില്‍ നിന്നും വിരമിച്ചു ശിഷ്ടകാലം പുസ്തകങ്ങള്‍ വായിച്ച് ഏകനായി ജീവിതം തള്ളിനീക്കുമ്പോള്‍ വേറെ എന്തോര്ക്കാന്.<br /><br />ശങ്കറിന്റെയും എന്റെയും സൌഹൃദം വളര്‍ന്നത് റാഫിയിലൂടെയായിരുന്നു. ഉത്തരേന്ത്യയിലെ ഏതോ കുഗ്രാമത്തില്‍ ജനിച്ച അവനും കേരളത്തിലെ ഒരു മലയോരമേഖലയില്‍ വളര്‍ന്ന ഞാനും ഈ നഗരത്തില്‍ വച്ച് കണ്ടുമുട്ടുകയും എനിക്കറിയാവുന്ന മുറി ഹിന്ദിയില്‍ ഞാനും ഭോജ്പൂരി കലര്‍ന്ന ഹിന്ദിയില്‍ അവനും സംസാരിക്കുകയും ചെയ്തു. അതിനു നിമിത്തമായതോ അനശ്വരഗായകന് മുഹമ്മദ് റാഫിയും. മുടിവെട്ടുമ്പോള് അവന് പാടുന്ന മൂളിപ്പാട്ടില്‍ നിന്ന് ഞാന്‍ തന്നെയാണ് ഒരിക്കല്‍ സംഭാഷണം ആരംഭിച്ചത്. എന്റെ ആദ്യത്തെ രണ്ട് മൂന്ന് ചോദ്യങ്ങള്‍ അവന് മനസ്സിലായതേയില്ല. ഒടുവില്‍ അവന് മൂളിയ പാട്ടിന്റെ ആദ്യത്തെ രണ്ട് വരികള്‍ ഞാന്‍ പാടിയപ്പോളാണ് അവന് ഞാന്‍ പറയാനുദ്ദേശിച്ചത് അവന്റെ മൂളിപാട്ടിനെ പറ്റിയാണെന്ന് മനസ്സിലാകുന്നത്. അവിടുന്നങ്ങോട്ട് ഞങ്ങളുടെ സൌഹൃദം വളര്‍ന്നു, പഴയ മഗധരാജ്യത്തിന്റെ ഭംഗിയെ പറ്റി അവന് വര്‍ണിച്ചപ്പോള്‍ ഞാന്‍ ഹൈറേഞ്ചില്‍ പെയ്യുന്ന മഴയെ പറ്റി അവന് വിശദീകരിച്ചു കൊടുത്തു. റാഫി, കിഷോര്‍, മന്നാഡേ, ലതാ മങ്കേഷ്ക്കര്‍, യേശുദാസ് തുടങ്ങിയവരുടെ പാട്ടുകള്‍ അനേകം വട്ടം മൂളിപ്പാടി. അതിനിടയില്‍ ഭാഷ ഒരിക്കലും ഒരു തടസ്സമായില്ല.<br /><br />മഴയുള്ള ഒരു പ്രഭാതത്തില്‍ പാലു കൊണ്ടുവരാറുള്ള ചെറുപ്പക്കാരനാണ് ജങ്ങ്ഷനില്‍ കിടക്കുന്ന ജഡത്തെ പറ്റി പറഞ്ഞത്. ആരുടേതാണെന്നവനറിയില്ലെങ്കിലും തലയും ശരീരവും വേര്‍പ്പെട്ടാണ് അത് കിടക്കുന്നതെന്നവന്‍ പറഞ്ഞു. കണ്ടിട്ട് നേരെ വരികയാണത്രേ. തലേന്നു രാത്രി നടന്ന എതോ കള്ളുകുടി സഭയ്ക്ക് ശേഷം നടന്ന വാക്കേറ്റത്തില്‍ സംഭവിച്ചതായിരിക്കുമെന്നും പറഞ്ഞവന് യാത്രയായി. ഈ 58 വയസ്സിന്റെ ജീവിതകാലത്തില്‍ അനേകം മരണങ്ങളും ജഡങ്ങളും മുന്നിലൂടെ കടന്നു പോയിട്ടുണ്ടെങ്കിലും ഉടലും തലയും വേര്‍പ്പെട്ട ഒരു ശവശരീരം ഇതു വരെ കണ്ടിരുന്നില്ല. ആ ഒരു കൌതുകത്തിന്റെ ആവേശത്തിലാണ് അതു കാണാന്‍ ഇറങ്ങി പുറപ്പെട്ടത്.<br /><br />ഒന്നേ നോക്കിയുള്ളൂ. റോഡിനോട് ചേര്‍ന്ന് കിടന്ന നടപ്പാതയില്‍ കുറുകെ കിടക്കുന്നു, കഴുത്തിന്റെയറ്റത്ത് നിന്നും ചോരയുറ്റി തീര്‍ന്നിട്ടില്ലാത്ത കബന്ധം. വേഷങ്ങളിലും കൈകാലുകളിലും ചെളി പുരണ്ട് കിടക്കുന്നു. മഴയില്‍ നനഞ്ഞു കുതിര്‍ന്ന പച്ച മണ്ണിന്റെ, ചോരക്കറയേറ്റ ചെളി. തൊട്ടപ്പുറത്ത് കിടക്കുന്ന തല കണ്ടപ്പോഴാണ് സകല നാഡികളും തളര്‍ന്ന് പോയത്. ശങ്കറിന്റെ ചൈതന്യയമറ്റ മുഖം മഴ പെയ്തു നനഞ്ഞ ചോരക്കറകളാല്‍ മൂടിയിരിക്കുന്നു. ചെവില് നിന്ന് ചോരയൂറിയൊലിച്ചിരിക്കുന്നു. ചുറ്റും ഈച്ചകള്‍ പാറി നടപ്പുണ്ട്. കണ്ണുകള്‍ തുറിച്ചുന്തിയിരുന്നെങ്കിലും അപ്പോഴും തിളങ്ങുന്നുണ്ടായിരുന്നു. കൊലപാതകമായത് കാരണമാകാം ആരും അവ ഒന്നു അടച്ചുവയ്ക്കാന്‍ പോലും ധൈര്യപ്പെട്ടില്ല. തളര്‍ന്ന് വീഴാതിരിക്കാന്‍ ഞാന്‍ അടുത്ത് നിന്ന ആരുടേയോ കൈകളില്‍ പിടിച്ചു. അകലെ നിന്ന് കേട്ട പോലിസ് ജീപ്പിന്റെ സൈറണ്‍ അടുത്തു വന്നപ്പോഴേക്കും ആരൊക്കെയോ ചേര്‍ന്ന് എന്നെ താങ്ങി പിടിച്ച് റോഡിന്റെ മറ്റേയറ്റത്തുള്ള ഒരു കടയിലെ കസേരയില്‍ കൊണ്ടിരുത്തി.<br /><br />ശങ്കറിന്റെ അവസാനമായി ജീവനോടെ കണ്ടത് ഒരാഴ്ച മുന്നേ ആയിരിക്കണം. വളര്‍ന്നു വന്ന കുറ്റിതാടി വടിക്കുന്നതിനു വേണ്ടിയാണ് ഞാന്‍ അന്ന് ആ കടയില്‍ പോയത്. നേരിയ ഒരു തളര്‍ച്ച അവന്റെ മുഖത്തുണ്ടായിരുന്നു. എന്തു പറ്റിയെന്നു ചോദിച്ചപ്പോള്‍ അവന് ഒന്നുമില്ല എന്ന് തലയാട്ടി. അന്ന് പക്ഷേ അവന്റെ സ്ഥിരം മൂളിപ്പാട്ടുകള്‍ ഒന്നുമുണ്ടായിരുന്നില്ല. എന്താണ് പാടാത്തത് എന്നു ചോദിച്ചപ്പോള്‍ അവന് പറഞ്ഞു സുഖമില്ല എന്ന്. അതൊരു നുണയാണെന്ന് ഞാന്‍ പറഞ്ഞപ്പോഴേക്കും അവന്റെ കണ്ണു നിറഞ്ഞിരുന്നു. താടി വടിച്ചു കൊണ്ടിരുന്ന അവന്റെ കൈയ്യില്‍ കയറി പിടിച്ച് ഞാന്‍ ഒരു ജേഷ്ഠന്റെ അധികാരത്തോടെ ചോദിച്ചു -<br /><br />"എന്താ കാര്യം? എന്താണെങ്കിലും പറയൂ."<br />"സാര്‍.. എന്നെ .. ഒരു പക്ഷേ സാറിനി കാണില്ല" - അവന് പറഞ്ഞു.<br />"അതെന്താ, നീ തിരിച്ചു പോവുകയാണോ?" - ഞാന്‍ ചോദിച്ചു<br />"അല്ല"<br />"പിന്നെ?"<br />"ഒന്നുമില്ല സാര്‍, ഈ നഗരത്തില്‍ ആരും ആരേയും സ്നേഹിക്കാന്‍ പാടില്ല സാര്‍. പ്രത്യേകിച്ച് എന്നെ പോലെ ഒരു താഴ്ന്ന ജാതിക്കാരനായ ഉത്തരേന്ത്യക്കാരന്. സാറിനോട് തന്നെ ഇത്ര അടുക്കാന്‍ പാടില്ലായിരുന്നു" - പെട്ടെന്നാണവന് പുലമ്പിയത്.<br /><br />എനിക്കൊന്നും മനസ്സിലായില്ല. പിന്നെ സംസാരിച്ചത് അവന്റെ മുതലാളിയാണ്. അയാളാണ് ആ കഥ പറഞ്ഞത്. ഉമാശങ്കറിന്റെ പ്രണയത്തിന്റെ കഥ. ശങ്കര്‍ ആ ബാര്‍ബര്‍ ഷാപ്പിന് രണ്ട് പീടികയ്ക്കപ്പുറത്തുള്ള ഒരു പലചരക്ക് കടയിലെ സ്ത്രീയുമായി പ്രണയത്തിലാണെന്നും, അവള് ഒരു വിധവയാണെന്നും, അവള്‍ക്ക് പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങള്‍ ഉണ്ടെന്നും, അവളുടെ സഹോദരനും വീട്ടുകാര്‍ക്കും ഈ ബന്ധം ഇഷ്ടമില്ലെന്നും ഒക്കെ അയാള്‍ വളരെ ചുരുക്കിയെനിക്ക് പറഞ്ഞ് തന്നു. ആ സഹോദരന് ആളൊരു ലോക്കല്‍ റൌഡിയാണെന്നും, അയാളാണ് രണ്ടാഴ്ച മുന്‍പ് ഞാന്‍ മുടി വെട്ടാനായി ചെന്നപ്പോള്‍ അവിടെ വന്നു ബഹളമുണ്ടാക്കുകയും ശങ്കറിനെ കൊല്ലുമെന്ന് ഭീഷണിപ്പേടുത്തുകയും ചെയ്തതെന്ന് കൂടി മുതലാളി പറഞ്ഞ് തന്നു.<br /><br />രണ്ടാഴ്ച മുന്നത്തെ ആ സംഭവത്തില്‍ ശങ്കറിന്റെ ഷര്‍ട്ടിന്റെ കോളറില്‍ കയറി പിടിച്ച് ഒരുത്തന് സംസാരിക്കുന്നത് ഞാന്‍ കണ്ടതാണ്. എന്താണ് കാര്യം എന്നു ഞാന്‍ ചോദിച്ചപ്പോള്‍ ശങ്കര്‍ പറഞ്ഞു.<br /><br />"അയാള്‍ ഈ നഗരത്തില്‍, ഈ സംസ്ഥാനത്തിനു പുറത്ത് നിന്നുള്ള ആളുകളെ പണിയെടുത്ത് ജീവിക്കാന്‍ അനുവദിക്കുകയില്ലത്രേ. അവന്റെ ഈ സംസ്ഥാനത്ത് ഇവിടുത്തെ ആളുകള്‍ മാത്രം പണിയെടുത്താല്‍ മതിയെന്ന്"<br />"അപ്പോള്‍ ഞാനോ? ഞാനും ഒരു അന്യദേശക്കാരനല്ലെ?" - ഞാന്‍ അവന് ധൈര്യമേകാന്‍ വേണ്ടി പറഞ്ഞു.<br />"നിങ്ങള്‍ക്കൊന്നും കുഴപ്പമില്ല സാര്‍. ഞങ്ങളല്ലേ സാധാരണക്കാര്‍, തെരുവില്‍ കഴിയുന്നവര്‍. ഇവരെയൊക്കെ സഹിക്കേണ്ടവര്‍. നിങ്ങളൊക്കെ അങ്ങുയരത്തിലല്ലേ സാര്‍. അവനൊന്നും തൊടാന്‍ പറ്റാത്തയത്ര ഉയരത്തില്‍." - അവന്റെ മറുപടിയെന്നെ ഒത്തിരി വേദനിപ്പിച്ചുവെങ്കിലും ഒന്നും പുറമേ കാണിക്കാതെ ഞാന്‍ വീണ്ടും ചോദിച്ചു.<br />"നിങ്ങള്‍ക്ക് പോലീസില്‍ പറയരുതോ?"<br />"ഹാ!! പോലീസ്സ്!! എല്ലാവരും ഒറ്റക്കെട്ടാണ് സാര്‍. ഈ പാവം ഉത്തരേന്ത്യക്കാരന് ആരുണ്ട്. ആരുമുണ്ടാവില്ല സാര്‍. ഈ സാര്‍ പോലും ചിലപ്പോള്‍ എന്നെ ഒരു പക്ഷേ തിരിഞ്ഞു നോക്കില്ല." അവന്റെ തൊണ്ടയിടറി.<br />അന്നു ആ സംഭാഷണം അധികമൊന്നും നീണ്ട് പോയില്ല. കടയിലെ തിരക്ക് കാരണം പെട്ടെന്ന് തന്നെ മുടിവെട്ടിത്തന്ന് എന്നെ അവന് ഒഴിവാക്കി.<br /><br />മുതലാളി പറഞ്ഞ ശങ്കറിന്റെ പ്രണയകഥ കേട്ട് അവനെ ആശ്വസിപ്പിക്കാന്‍ വേണ്ടി വാക്കുകള്‍ക്ക് പരതുമ്പോഴാണ് അവന് ചോദിച്ചത്.<br />"പറയൂ സാര്‍. സാര്‍ ഒത്തിരി പഠിച്ച ആളല്ലേ. ഒരാളെ സ്നേഹിക്കുന്നത് കുറ്റമാണോ? അവളെ എനിക്കിഷ്ടമാണ് സാര്‍. അവളോടുള്ള സഹതാപം കൊണ്ടോ, അവളുടെ കഷ്ടപ്പാട് കണ്ടിട്ടോ ഒന്നുമല്ല സാര്‍. ഇഷ്ടമാണവളെ എനിക്ക്. അതു കൊണ്ട് മാത്രമാണ് സാര്‍. ആ കുട്ടികളെ സ്വന്തം മക്കളെ പോലെ വളര്‍ത്താന്‍ ഞാന്‍ തയ്യാറാണ് സാര്‍. പക്ഷെ അവന്.. അവന് ഉത്തരേന്ത്യക്കാരെ കണ്ട്കൂടാ. പ്രത്യേകിച്ചും എന്നെ പോലുള്ള പാവങ്ങളെ. പറയൂ സാര്‍. ഞാന്‍ ചെയ്തത് തെറ്റാണോ? പറയൂ.. "<br /><br />കോളേജില്‍ പഠിക്കുമ്പോള്‍ ഇഷ്ടപ്പെട്ടവനായ അന്യമതസ്ഥന്റെ കൂടെ വീട് വിട്ടിറങ്ങിയ ചേച്ചിയെ വെറുത്തു തുടങ്ങി, അത് തറവാടിനുണ്ടാക്കിയ നാണക്കേടില്‍ മനസ്സ് പുകഞ്ഞ്, പ്രണയത്തോടും പ്രണയിക്കുന്നവരോടും വെറുപ്പായി, അവിവാഹിതനായി കഴിയുന്ന ഞാന്‍ അവനോട് എന്ത് പറയാന്‍. പറയാന്‍ ഒന്നും തന്നെയുണ്ടായിരുന്നില്ല മനസ്സില്‍. അവന്റെ തോളില്‍ ഒന്നു കൈ വച്ച്, നിറഞ്ഞ് തുടങ്ങിയ ആ കണ്ണുകള്‍ക്ക് മുഖം കൊടുക്കാതെ പൈസയും കൊടുത്ത് നിസ്സംഗനായി ഇറങ്ങി നടന്നതേയുള്ളൂ അന്ന് ഞാന്‍.<br /><br />പിന്നെ മഴയില്‍ കുതിര്‍ന്ന ചേതനയറ്റ ആ മുഖമാണ് കാണുന്നത്. കസേരയില്‍ തളര്‍ന്ന് ഞാന്‍ ഇരിക്കുകയാണ്. അകലെ മഹസ്സര്‍ തയ്യറാക്കുന്ന പോലീസുകാര്‍. ഇന്‍സ്പെക്ടറെന്ന് തോന്നുന്ന ഒരാള്‍ മുതലാളിയെ ചോദ്യം ചെയ്യുന്നു. ഇടയ്ക്കൊക്കെ ആരൊക്കെയോ എന്നെ നോക്കുന്നുണ്ട്. അവന്റെ മുതലാളി കഴിഞ്ഞ ആഴ്ചകളില്‍ നടന്ന സംഭവങ്ങള്‍ ഒന്നും തന്നെ ആ ഇന്‍സ്പെക്ടറോട് പറഞ്ഞിട്ടുണ്ടാവാന്‍ സാധ്യതയില്ല. നഗരത്തിന്റെ നിസ്സംഗത പതുക്കെ എന്നെ ചൂഴ്ന്നു തുടങ്ങിയപ്പോള്‍ ഞാന്‍ വീട്ടിലേക്ക് നടന്നു. മനസ്സില്‍ ശങ്കറിന്റെ വാക്കുകള്‍ മാത്രം - " ഈ പാവത്തിനു ആരുണ്ട് സാര്‍. ആരുമുണ്ടാവില്ല സാര്‍. ഈ സാര്‍ പോലും ചിലപ്പോള്‍ തിരിഞ്ഞു നോക്കില്ല."<br /><br />വീട്ടിലെത്തിയ ഞാന്‍ അന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നു ആര്‍ത്തലച്ച് പൊട്ടിക്കരഞ്ഞു. അപ്പോഴും അത് പുറത്താരും കേള്‍ക്കാതിരിക്കാനായി ഒരു തലയിണ ഞാന്‍ വായോട് ചേര്‍ത്ത് വച്ചിരുന്നു.<br /><br />* നായീ എന്നാല്‍ ബാര്‍ബര്‍ എന്ന് ഹിന്ദിയില്‍<br /><br /></span><hr style="HEIGHT: 4px"><span style="font-size:130%;"><br /><a href="http://prabodhini.110mb.com/">പ്രബോധിനി വായനശാലയുടെ</a> ഈ വര്‍ഷത്തെ വാര്‍ഷികപ്രസിദ്ധീകരണമായ <span style="FONT-WEIGHT: bold">വൈഖരി</span>ക്ക് വേണ്ടി എഴുതിയ കഥ. ആദ്യമായാണ് ഒരു നിശ്ചിത സമയപരിധിക്കുള്ളില്‍ ഒരു കഥയെഴുതുന്നത്. എന്റെ പേര് നിര്‍ദ്ദേശിച്ച ജോജുവിനും, എഴുതാന്‍ ക്ഷണിച്ച പ്രബോധിനിയുടെ സംഘാടകയായ ജിന്‍സിക്കും നന്ദി.</span>Dhanush | ധനുഷ്http://www.blogger.com/profile/09661290502605302766noreply@blogger.com4tag:blogger.com,1999:blog-8347703947638921309.post-64153082681420855912009-10-09T17:58:00.004+05:302009-12-09T15:19:29.386+05:30സമാധാനം<div xmlns="http://www.w3.org/1999/xhtml"><span style="font-size:110%;">ഹോ! സമാധാനമായി<br />ഗാന്ധിജിയോളമില്ലെങ്കിലും<br />ഗാന്ധിജിയെ പ്രസംഗിച്ചാല്‍<br />മൂന്നാം ലോകത്തേക്ക്<br />കൈ നീട്ടിയാല്‍<br />കുറച്ചധികം നയതന്ത്രം നടത്തിയാല്‍<br />നല്ലൊരു നാളേക്കുള്ള പ്രതീക്ഷകള്‍<br />നല്കിയാല്<br />സമാധാനമായി.<br />അവിടെ മദറും മണ്ഡേലയും<br />യൂനുസും സൂക്കിയുമെല്ലാം<br />വെറും കാഴ്ചക്കാര്‍.<br /><br />ഹോ! സമാധാനമായി<br />ഇന്നെനിക്കുറങ്ങാം<br />സമാധാനം കാക്കാന്‍<br />ലോകപോലീസുണ്ടല്ലോ<br /></span></div>Dhanush | ധനുഷ്http://www.blogger.com/profile/09661290502605302766noreply@blogger.com2tag:blogger.com,1999:blog-8347703947638921309.post-83967130568215342302009-09-21T00:32:00.007+05:302009-09-21T13:14:06.272+05:30ഋതുവിന്റെ കാലൊച്ചകള്‍<div style="text-align: center;"><div style="text-align: justify;">ഋതു ഒരു മുഴു നീള ഐ.ടി. സംബന്ധ സിനിമയോ യുവത്വത്തിന്റെ സിനിമയോ അല്ല. അതാണ് അതിന്റെ ഭാഗ്യവും. എങ്കിലും ഇന്‍ഫൊര്‍മേഷന്‍ ടെക്നോള്ജി സെക്ടറില്‍ വിരാജിക്കുന്ന എമെന്‍സികളില്‍ ജോലിചെയ്യുന്ന എന്നെ പോലുള്ള ആളുകള്‍ക്ക്, ഈ കഥയില്‍ ഒരു പക്ഷെ അവര്‍ അറിയുന്ന കഥാപാത്രങ്ങളെ കണ്ടെത്താനാകും. പിന്നെ കുറച്ചല്പം സ്വപ്നങ്ങളും ഗൃഹാതുരതയും ഒപ്പം കൊണ്ടു നടക്കുന്നവര്‍ക്ക് ഇതിലെ മുഖ്യ കഥാപാത്രമായ ശരത്ത് വര്‍മ്മയുടെ വ്യക്തിത്വവുമായി താദാത്മ്യം പ്രാപിക്കാനും പറ്റും.</div></div><div style="text-align: justify;"><br /></div><div style="text-align: justify;">കഥയുടെ തുടക്കത്തില്‍ ശരത്ത് മടങ്ങി വരുകയാണ്, അമേരിക്കയില്‍ നിന്ന് നാട്ടിലേക്ക്. തന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍, പ്രിയപ്പെട്ട കൂട്ടുകാരായ വര്‍ഷയുടെയും സണ്ണിയുടെയും അടുത്തേക്ക്. നാട്ടില്‍ ശരത്തിന്റെ നിര്‍ബന്ധത്തില്‍ അവര്‍ മൂവരും ഒരു കമ്പനിയില്‍ ചേരുന്നു. വര്‍ഷയ്ക്ക് സാമൂഹ്യസേവനത്തിന്റെയും, സണ്ണിക്ക് മ്യൂസിക്ക് ട്രൂപ്പ് നടത്താനും, ശരത്തിന് തന്റെ പുസ്തകം എഴുതാനും ഉള്ള സ്വപ്നങ്ങളെ ശരത്ത് എന്നും താലോലിച്ച് പോന്നു. ശരത്ത് മാത്രം. ഋതുഭേദങ്ങളെ പോലെ വര്‍ഷയും സണ്ണിയും മൂന്ന് വര്‍ഷങ്ങള്‍ക്കിടയില്‍ മാറിയിരുന്നു.</div><div style="text-align: justify;"><br /></div><div style="text-align: justify;">ശരത്ത് ഇവയൊക്കെ മനസ്സില്ലാക്കുന്നതും ഒടുവില്‍ തന്റെ സ്വപ്നങ്ങള്‍ക്കു ചിറക് മുളപ്പിക്കാന്‍ ഏകനായി യാത്രയാകുന്നതില്‍ ഋതുവിന്റെ മൂലകഥ അവസാനിക്കുന്നു. മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം പിന്നെ കാണിക്കുന്നത് ശരത്ത് തങ്ങള്‍ക്ക് മാപ്പു നല്കിയിട്ടുണ്ടാകുമോ എന്ന കുറ്റബോധത്താല്‍ ഇരിക്കുന്ന വര്‍ഷയേയും, ശരത്തിന്റെ പുസ്തകം തുറക്കുന്ന പക്വതയാര്‍ജ്ജിച്ച സണ്ണിയേയുമാണ്. തന്റെ പുസ്തകം വര്‍ഷയ്ക്കും സണ്ണിക്കും സമര്‍പ്പിക്കുന്നതിലൂടെ ശരത്ത് അവര്‍ക്ക് മാപ്പ് കൊടുത്തുവോ? കൊടുത്തു എന്ന് തന്നെയാണ് എന്റെ മനസ്സും പറയുന്നത്. ശരത്ത് തന്റെ പുസ്തകം തന്റെ ജീവിതത്തിലെ എറ്റവും നല്ല നിമിഷങ്ങള്‍ പങ്ക്വച്ചിട്ടുള്ള വര്‍ഷയ്ക്കും സണ്ണിയ്ക്കുമാണല്ലോ സമര്‍പ്പിച്ചിരിക്കുന്നത്.</div><div style="text-align: justify;"><br /></div><div><img src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiVhqgW4ZEGg3_h-TLAAhAh1AzWtymnjZDNvdNn2uhUF2HwyK4x8lhuBsEk2fvOjgt9yB-gc6FB7hm5w7tedYSRWhNyq2S1mk9CfXRDT06ynJQN00j5zyNKc9XxzAK6xAS2FjP8g5xHzzM/s320/poster1.jpg" style="margin: 0px auto 10px; display: block; text-align: center; cursor: pointer; width: 320px; height: 240px;" alt="" id="BLOGGER_PHOTO_ID_5383626331464241602" border="0" /></div><div style="text-align: center;"><br /></div><div><br /></div><div style="text-align: justify;">ഋതുവില്‍ എനിക്കിഷ്ടപ്പെട്ടിരിക്കുന്ന കാര്യങ്ങളില്‍ ഒന്ന് ഇതില്‍ വരച്ചു കാണിച്ചിരിക്കുന്ന സത്യസന്ധമായ ഐ.ടി.കഥാപാത്രങ്ങളെയാണ്. ഉദ്ദാഹരണത്തിന് അവര്‍ ജോലി ചെയ്യുന്ന കമ്പനിയുടെ ഉടമയായ സെറിന്‍. എല്ലാ കമ്പനികളിലും കാണുന്ന സ്ഥിരം മാനേജര്‍മാരുടെ ഒരു പരിച്ഛേദമാണവര്‍. ആവശ്യമുള്ളപ്പോള്‍ എല്ലാവരെയും സുഖിപ്പിച്ച് സംസാരിക്കുകയും അല്ലാത്ത സമയത്ത് തന്റെ ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ പ്രയ്ത്നിക്കുന്ന ഒരു typical corporate manager. പിന്നെ സണ്ണിയില്‍ കാണുന്ന പാരവയ്പ്പിന്റെ ലക്ഷണങ്ങള്‍. സെറിന്റെ കണ്ണും കാതുമായിരിക്കുന്ന അവനെപ്പോലെ എത്രപ്പേര്‍ ഈ കോര്‍പ്പറെറ്റ് ലോകത്ത്.പക്ഷേ ഐ.ടി യില്‍ ജോലി ചെയ്യുന്നവരെല്ലാവരും പാര്‍ട്ടിച്ചെയുന്നവരാണെന്നും പബ്ബില്‍ സ്ഥിരം കറങ്ങുന്നവരാണെന്നുമുള്ള ഒരു ധാരണ ഋതു പ്രകടിപ്പിക്കുണ്ടോ എന്ന് എന്തുകൊണ്ടോ എനിക്ക് തോന്നിപ്പോകുന്നു. അത് ആ ലോകത്തിന്റെ ഒരു അംശം മാത്രം. </div><div style="text-align: left;"><br /></div><div style="text-align: justify;">എടുത്ത് പറയേണ്ടുന്ന മറ്റൊന്ന് ഇതിലെ സംഗീതമാണ്. പൂനിലാ മഴയും, കണ്മണിയെ പുണ്യം നീയും ഒരുക്കിയ രാഹുല്‍ രാജ് ഋതുവില്‍ എന്നെ വേറൊരു തലത്തില്‍ എത്തിക്കുന്നു. ഗായത്രി ആലപിച്ച <i>പുലരുമോ </i>എന്ന ഗാനം ഒരു sensual melody ആയി എന്നെ പുല്കുമ്പോള്, <i>വേനല്കാറ്റില് </i>രാഹുല്‍രാജിന്റെ ശബ്ദം<i> </i>എന്റെ ജീവിതകാലഘട്ടത്തിലെ ഏറ്റവും നല്ലനാളുകളായ ജിയീസി ദിനങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു. ഈ രണ്ട് ഗാനങ്ങളിലും റഫീക്ക് അഹമ്മദ്ദിന്റെ വരികള്‍ മികച്ച നിലവാര പുലര്‍ത്തുന്നു. <span style="font-style: italic;">പുലരുമോ </span>എന്ന ഗാനത്തില്‍ ഇണചേരലിനു ശേഷം നേരം പുലരാനാഗ്രഹിക്കാത്ത ഒരു കാമുകിയുടെ എല്ലാ വികാരങ്ങളും ആ വരികളില്‍ സാംശീകരിച്ചിരിക്കുന്നു. അതേ സമയം <i>ചഞ്ചലം </i>ഒരു ഏ ആര് റഹ്മാന് ഗാനം പോലെ പതുക്കെ, വളരെ പതുക്കെ എന്റെ സിരകളെ വരിഞ്ഞു മുറുക്കിയിരിക്കുന്നു. ഒരു പാര്‍ട്ടി പാട്ടായി കുക്കൂ കുക്കൂ തീവണ്ടിയും.</div><div style="text-align: justify;"><br /></div><div style="text-align: justify;">അഭിനയത്തില്‍ വര്‍ഷയായി റിമയും ശരത്തിന്റെ ചേട്ടനായി എം.ജി ശശിയും (അടയാളങ്ങളുടെ സംവിധായകന്) പിന്നെ ഒരളവു വരെ ആസിഫിന്റെ സണ്ണിയും മുന്നില്‍ നില്ക്കുന്നു. അതും കഴിഞ്ഞെ നിഷാനിന്റെ ശരത്ത് വരികയുള്ളൂ. ഒരല്പം പരിചയസമ്പന്നനായ ഒരാള്‍ ആ കഥാപാത്രം ചെയ്തിരുന്നെങ്കില്‍ എന്ന് നമ്മള് ചിലപ്പോള്‍ ചിന്തിച്ചുപോകും. ഒരു പക്ഷേ സിനിമയുടെ പുതുമയ്ക്ക് വേണ്ടിയാവും നിഷാന്‍ എന്ന നടന് അനിവാര്യമായത്. എന്നിരുന്നാലും ഒരു മോശം പ്രകടനം എന്നു പറയാനാവില്ല.</div><div style="text-align: justify;"><br /></div><div style="text-align: justify;">ഷംദത്തിന്റെ ക്യാമറ ഒത്തിരി ക്ലോസപ്പ് ഷോട്ടുകളിലൂടെയാണ് ജോഷ്വാ ന്യൂട്ടന്റെ തിരക്കഥയ്ക്ക് ദൃശ്യസാക്ഷാത്കാരം നല്‍കുന്നത്. ബന്ധങ്ങളുടെ ശക്തി തെളിയിക്കുന്ന രംഗങ്ങള്‍ അനവധിയാണിതില്‍. ശരത്തിന്റെയും ചേട്ടന്റെയും, ശരത്തിന്റെയും വര്‍ഷയുടെയുമൊക്കെ അത്തരത്തിലുള്ളതാണ്. അച്ഛനെയും തന്നെയും പോലെ തോറ്റുപൊകരുത് എന്നു പറയുന്ന ഒരു ഏട്ടനില്‍ നിന്നാണ് ശരത് ത്ന്നെത്തന്നെ മനസ്സിലാകുന്നത്. അതില്‍ നിന്നാണ് ശരത്തിന് തന്റെ ലക്ഷ്യത്തിലേക്കുള്ള ഊര്‍ജ്ജം ലഭിക്കുന്നത്. ഇരുവരില്‍ ശരത്തിനോട് ഏറെ അടുത്തു നില്‍ക്കുന്നത് വര്‍ഷ തന്നെയാണ്. ശരത്ത് തന്റെതെന്ന് കരുതുന്ന വര്‍ഷ, ഒരുകാലത്ത് വര്‍ഷയും അങ്ങനെ തന്നെ കരുതിയിരുന്നു. ആ ബന്ധത്തിന്റെ ശക്തി കൊണ്ട് മാത്രമാണ് ആദ്യം ചെല്ലാതിരുന്ന വര്‍ഷ കുറച്ച് കഴിഞ്ഞ് ശരത്തിനെ തേടി ലേക്ക്സൈഡില്‍ വരുന്നത്. </div><div style="text-align: justify;"><br /></div><div style="text-align: justify;">എല്ലാ മനുഷ്യരുടെയും നിസ്സഹായത വെളിപ്പെടുത്തുന്ന ഒരു രംഗമാണ് ശരത്ത് തന്റെ അച്ഛന് മരിച്ചു എന്നറിഞ്ഞ് വരുന്ന സീന്‍. ഒരു താക്കോല്‍ എടുക്കാന്‍ പോയപ്പോഴെക്കും അച്ഛന് മരിച്ചുവോ എന്ന നിസ്സഹായതയില്‍ നിന്ന് അത് അച്ഛനെ ഒരിക്കല്‍ വെറുത്തതിനെ പറ്റിയുള്ള ശരത്തിന്റെ കുറ്റബോധത്തിലും പരിഭ്രാന്തിയിലുമാണ് അവസാനിക്കുന്നത്. കുറച്ചു നിമിഷം മുമ്പ് വരെ നമ്മള് സംസാരിച്ച ഒരാള്‍ പെട്ടെന്ന് കാലയവനികക്കുള്ളില്‍ മറഞ്ഞു പോകുമ്പോള്‍ നമ്മള് എങ്ങനെ പ്രതികരിക്കുമെന്ന് നമ്മക്കൊരിക്കലും പറയാനാകില്ല. ഈ ഒരു രംഗം, അഭിനയിച്ച് ഫലിപ്പിച്ചതില്‍ ഒരല്പം ബോറാണെങ്കിലും അതിന്റെ തീവ്രത എന്തുകൊണ്ടോ നമ്മളെ പിടിച്ചുലയ്ക്കും. ശ്യാമപ്രസാദ് എന്ന സംവിധായകന്റെ പ്രതിഭയാണ് അവിടെ പ്രകടമാകുന്നത്.ഇതുകൊണ്ടൊക്കെയാണ് സംവിധായകനും തിരകഥാകൃത്തുമാണ് താരം എന്ന് പണ്ട് ശ്രീനിവാസന് വിളിച്ചു പറഞ്ഞത്.</div><div style="text-align: justify;"><br /></div><div><div style="text-align: justify;">ശരത്തും തന്റെ ചുറ്റുപാടുകളുമായിട്ടുള്ള ബന്ധങ്ങളും എന്തുകൊണ്ടോ എന്നെ എന്റെ സ്വപ്നങ്ങളിലേക്ക് വലിച്ചടുപ്പിക്കുന്നു. ശരത്തിനെ പോലെ എനിക്കും ഉണ്ട് സ്വപ്നങ്ങള്‍. അതുകൊണ്ടു തന്നെ ശരത്തിനെയാകും എനിക്കവരില് എറ്റവും കൂടുതല്‍ മനസ്സിലാക്കാന്‍ സാധിക്കുക. ഒരു പക്ഷേ ശരത്തിന്റെ ചേട്ടനെ പോലെ ഒരു ചേട്ടന് എനിക്കുണ്ടായിരുന്നെങ്കില്‍ ആ സ്വപ്നങ്ങളുടെ സാക്ഷാത്കാരത്തിനുള്ള യാത്ര ഞാന്‍ എന്നെ തുടങ്ങിയേനെ.</div><div style="text-align: justify;"><br /></div><div><div style="text-align: justify;">ഋതു യുവത്ത്വത്തിന്റെ സിനിമയാണോ? ഒരു പരിധി വരെ അതെ. പക്ഷെ അതിനുമപ്പുറത്ത് നമ്മള് ആരാണെന്നും ഈയൊരു കാലം എങ്ങനെ നമ്മളെ സ്വാധീനിക്കുന്നു എന്നും അത് മനോഹരമായി പറഞ്ഞു തരുന്നുണ്ട്. കാലം അല്ലെങ്കില്‍ ഋതു തീര്‍ച്ചയായും ഒരു കഥാപാത്രം തന്നെയാണിവിടെ. അത് ശരത്ത്, വര്‍ഷ, സണ്ണി എന്ന മൂന്നു കഥാപാത്രങ്ങളില്‍ അന്തര്‍ലീനമാണെന്ന് മാത്രം. ശരത്ത്, വര്‍ഷ, സണ്ണി - മൂന്നും മൂന്ന് ഋതുക്കള്‍ തന്നെ. ഇലപൊഴിച്ച് ശരത്തും ആര്‍ത്തലച്ച് പെയ്ത് വര്‍ഷയും വേനലിന്റെ താപമേല്‍പ്പിച്ച് സണ്ണിയും ഒരു കാലത്തെ പ്രതിനിധീകരിക്കുന്നു.</div><div style="text-align: justify;"><br /></div><div style="text-align: justify;">ആഗസ്റ്റ് 9 -ലെ മാതൃഭൂമി ആഴ്ചപതിപ്പില്‍ (87:22) ശ്യാമപ്രസാദ് തന്റെ സിനിമയെ പറ്റി ഇങ്ങനെ ഉപസംഹരിക്കുന്നു -</div><blockquote style="text-align: justify;"> ഒരു വ്യക്തി എന്ന നിലയിലും സുഹൃത്ത് എന്ന നിലയിലും, ഒരാളും മറ്റുള്ളവരും അയാളുടെ ധര്‍മ്മവും അയാളുടെ ചുറ്റുമുള്ള യാഥാര്‍ത്ഥ്യങ്ങളും ഒക്കെ തമ്മിലുള്ള പൊരുത്തക്കേടുകളാണ് ‘ഋതു’</blockquote></div><div style="text-align: justify;">ശരത്ത് എന്ന വ്യക്തിയിലൂടെ ഈ സിനിമയെ സമീപിക്കുമ്പോള്‍ നമ്മുക്കത് മനസ്സിലാകും.</div><div style="text-align: justify;"><br /></div><div style="text-align: left;"><i><b>വാല്‍ക്കഷ്ണം </b>: ബാംഗ്ലൂരില്‍ ഋതു ഇറങ്ങിയപ്പോള്‍ എന്റെ ഒരു സുഹൃത്തിനോട് അത് കണ്ടുവോ എന്നു ഞാന്‍ ചോദിച്ചു. അവള് ആ ചിത്രത്തിനെ identify ചെയ്തത് the shyamaprasad movie? എന്ന മറുചോദ്യം ഉന്നയിച്ചു കൊണ്ടാണ്. അവള് ഋതു കണ്ടോ എന്നെനിക്കറിയില്ല. പക്ഷേ അവള് ആ ചിത്രത്തിനെ ഒരു സംവിധായക ചിത്രമായി identify ചെയ്തത് എന്നിലെ സിനിമാസ്വാദകനെ ഒത്തിരിയേറെ സന്തോഷിപ്പിച്ചു.</i></div><div style="text-align: left;"><i><br /></i></div><div style="text-align: justify;">ഫോട്ടോ കടപ്പാട് - <a href="http://ritumovie.com/">http://ritumovie.com/</a></div></div>Dhanush | ധനുഷ്http://www.blogger.com/profile/09661290502605302766noreply@blogger.com3tag:blogger.com,1999:blog-8347703947638921309.post-86133638780805217562009-09-17T01:54:00.002+05:302009-09-17T02:33:15.686+05:30ഒരു തുടക്കം<b><i>കിനിയുമീറന്‍ തുഷാരം</i></b> .<div><br /></div><div>ഇത് മലയാളത്തിനു മാത്രം. പഴയ് “<b>മൈ ഫ്രസ്ട്രേഷന്‍സ്</b>” ബ്ലോഗ് ഞാന്‍ അടച്ചു പൂട്ടി. അതിലെ മലയാളം കഥകള്‍ ഇങ്ങോട്ട് കയറ്റി. അതേ തിയ്യതി വച്ച്.<div><br /></div><div>ഇന്നലെ ഞാന്‍ ഒരു സിനിമ കണ്ടു. വളരെ നാളുകള്‍ക്ക് ശേഷം ഒരു നല്ല മലയാളം സിനിമ - ഋതു. അതിലെ പുലരുമോ എന്ന ഗാനത്തിലെ വരികള്‍. എന്റെ “<a href="http://chall-dhanno.blogspot.com/">മുജെ രംഗ് ദെ</a>” എന്ന ബ്ലോഗിന്റെ പേരും ഒരു സിനിമയില്‍ നിന്നായിരുന്നു - “<i>രംഗ് ദെ ബസന്തി</i>”. അതു എന്റെ ഇംഗ്ലീഷ് ബ്ലോഗ് ആയി തുടരും. അതിലെ എന്റെ ഈ കൊല്ലത്തെ മലയാളം പോസ്റ്റുകളും ഇതിലേക്ക് മാറ്റിയിട്ടുണ്ട്.</div><div><br /></div><div style="text-align: center;"><i>പുലരുമോ രാവൊഴിയുമോ</i></div><div style="text-align: center;"><i>ഹരിതലതാവനിയില്‍</i></div><div style="text-align: center;"><i>ഒരു കനലെരിയുന്നതോ, </i></div><div style="text-align: center;"><i>ഹിമകണമെരിയുന്നതോ</i></div><div style="text-align: center;"><i><br /></i></div><div style="text-align: center;"><i>അകമേ കിനിയുമീറന്‍ തുഷാരം</i></div><div style="text-align: center;"><i>ഉറവായി പടരുകയായി ഇതാ..</i></div><div style="text-align: right;"><i>- റഫീക്ക് അഹമ്മദ്</i></div></div>Dhanush | ധനുഷ്http://www.blogger.com/profile/09661290502605302766noreply@blogger.com7